ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര
BY Rayees RKN6 Oct 2015 3:46 AM GMT
Rayees RKN6 Oct 2015 3:46 AM GMT
കട്ടക്ക്: ഇന്ത്യക്കെതിരായ ട്വന്റി ക്രിക്കറ്റ് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇന്നലെ നടന്ന രണ്ടാം ട്വന്റിയില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞതോടെയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക 2-0ന് കൈക്കലാക്കിയത്. രണ്ടാം മല്‍സരത്തില്‍ ആറു വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം. നേരത്തെ ധര്‍മശാലയില്‍ നടന്ന ആദ്യ ട്വന്റിയിലും ഇന്ത്യ ഏഴു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇതോടെ വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരഫലം അപ്രധാനമായി മാറി. ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് കളി കാണാനെത്തിയ ആരാധകര്‍ അക്രമാശക്തരായി.
ഗ്രൗണ്ടിലേക്ക് വെള്ളകുപ്പികള്‍ കാണികള്‍ വലിച്ചെറിഞ്ഞതോടെ കളി കുറച്ചു സമയം തടസ്സപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 17.2 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. രോഹിത് ശര്‍മ (22), സുരേഷ് റെയ്ന (22), ശിഖര്‍ ധവാന് (11), ആര് അശ്വിന് (11) എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായത്. സന്ദര്‍ശകര്‍ക്കു വേണ്ടി ആല്‍ബി മോര്‍ക്കല്‍ മൂന്നും ഇംറാന്‍ താഹിര്‍, ക്രിസ് മോറിസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി തിളങ്ങി.മറുപടിയില്‍ ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്നു.
ഗ്രൗണ്ടിലേക്ക് വെള്ളകുപ്പികള്‍ കാണികള്‍ വലിച്ചെറിഞ്ഞതോടെ കളി കുറച്ചു സമയം തടസ്സപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 17.2 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. രോഹിത് ശര്‍മ (22), സുരേഷ് റെയ്ന (22), ശിഖര്‍ ധവാന് (11), ആര് അശ്വിന് (11) എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായത്. സന്ദര്‍ശകര്‍ക്കു വേണ്ടി ആല്‍ബി മോര്‍ക്കല്‍ മൂന്നും ഇംറാന്‍ താഹിര്‍, ക്രിസ് മോറിസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി തിളങ്ങി.മറുപടിയില്‍ ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്നു.
Next Story
RELATED STORIES
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMT