thiruvananthapuram local

തോറ്റ വനിതാ സ്ഥാനാര്‍ഥിയെ മുടിമുറിച്ച് അപമാനിച്ചതായി പരാതി

പാറശ്ശാല: ബ്ലോക്ക് തിരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥിയെ മര്‍ദ്ദിക്കുകയും മുടിമുറിച്ച് അപമാനിച്ചതായും പരാതി. പെരുങ്കടവിള ബ്ലോക്കില്‍ ധനുവച്ചപുരം ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച അമരവിള നീറകത്തല ഇലംപ്ലാവിള വീട്ടില്‍ വിജയകുമാരന്‍ നായരുടെ ഭാര്യ സതികുമാരി (50)യാണ് ആക്രമത്തിനിരയായത്.
തിരുവനന്തപുരത്തുനിന്നും ബസ്സില്‍ അമരവിളയില്‍ ഇറങ്ങി വീട്ടിലേക്ക് നടന്നുവരവേ ബുധനാഴ്ച രാത്രിയാണ് സംഭവം. വീടിനു സമീപത്തെ ഇടവഴിയില്‍ വച്ച് രണ്ടംഗസംഘം ആക്രമിക്കുകയായിരുന്നു. അസഭ്യം പറഞ്ഞശേഷം അക്രമിസംഘം മര്‍ദ്ദിക്കുകയും കത്തി ഉപയോഗിച്ച് സതികുമാരിയുടെ മുടി മുറിക്കുകയായിരുന്നു.
അക്രമികളുടെ കൈകള്‍ കടിച്ചുമുറിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. ധനുവച്ചപുരം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുരജാദേവിയോട് 613 വോട്ടുകള്‍ക്കാണ് സതികുമാരി തോറ്റത്. സതികുമാരി മുന്‍ ഡിസിസി മെംബറും കൊല്ലയില്‍ ഗാന്ധി മിത്ര മണ്ഡലം സെക്രട്ടറിയും മദ്യനിരോധന സമിതിയുടെ നെയ്യാറ്റിന്‍കര താലൂക്ക് മഹിളാ വിഭാഗം കണ്‍വീനറുമാണ്. കഴിഞ്ഞ ദിവസം രാത്രി എട്ടിന് അമരവിളയിലായിരുന്നു സംഭവം. പാറശ്ശാല പോലിസ് കേസെടുത്തു. സതികുമാരി പാറശ്ശാല താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it