തോട്് വൃത്തിയാക്കി; പാടത്തങ്ങാടി നിവാസികളുടെ ദുരിതത്തിന് അറുതി
BY kasim kzm20 May 2018 4:36 AM GMT
kasim kzm20 May 2018 4:36 AM GMT
എടപ്പാള്‍: പാടത്തങ്ങാടി നിവാസികളുടെ ദുരിതത്തിന് അറുതിയായി. എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തിലെ 7, 8 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന തോട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി അങ്ങാടി പാടത്തങ്ങാടി നിവാസികള്‍ ദുരിതത്തിലായതിനെ തുടര്‍ന്ന് എടപ്പാള്‍ ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡ് മെംബര്‍ വി കെ എ മജീദും ആരോഗ്യ പ്രവര്‍ത്തകരുമാണ് എട്ടാം വാര്‍ഡിലെ നിവാസികള്‍ക്ക് സഹായവുമായി രംഗത്തെത്തിയത്.
മഴയെ തുടര്‍ന്ന് അംശക്കച്ചേരിയില്‍ നിന്നൊഴുകിയ വെള്ളത്തിലൂടെ പ്ലാസ്റ്റിക് കുപ്പിയടക്കമുള്ള മാലിന്യങ്ങളാണ് പാടത്തങ്ങാടി തോട്ടില്‍ എത്തിയത്.
തോട്ടില്‍ മാലിന്യം നിറഞ്ഞ് വെള്ളം പുറത്തുചാടി സമീപത്തുള്ള സെപ്റ്റിക് ടാങ്ക് തകരുകയും കിണറില്‍ അഴുക്കു വെള്ളം നിറയുകയുമാണ് ഉണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ട എട്ടാം വാര്‍ഡ് മെംബര്‍ വി കെ എ മജീദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഘീഷ് കുമാര്‍ എന്നിവര്‍ ഗ്രാമപ്പഞ്ചായത്തിന്റെ സഹായത്താല്‍ അടിയന്തിരമായി തൊഴിലാളികളെ എട്ടാം വാര്‍ഡ് പരിധിയില്‍ നിയമിക്കുകയായിരുന്നു.
ഇറിഗേഷന്‍ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. മഴയില്‍ ഒലിച്ചെത്തുന്ന മാലിന്യങ്ങള്‍ തടയാന്‍ സംവിധാനങ്ങള്‍ കാണുമെന്നും ടാങ്ക് തകര്‍ന്ന് നഷ്ടം സംഭവിച്ച കുടുംബത്തിന് സഹായം ലഭ്യമാക്കാനുള്ള ശ്രമം നടത്തുമെന്നും മെംബര്‍ വി കെ എ മജീദ് പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികളെ ജോലിയില്‍ നിര്‍ത്താനുള്ള സാങ്കേതിക തടസം മൂലമാണ് തോട് വൃത്തിയാക്കല്‍ വൈകിയതെന്നും ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി ഇപ്പോള്‍ മറ്റു സംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മഴയെ തുടര്‍ന്ന് അംശക്കച്ചേരിയില്‍ നിന്നൊഴുകിയ വെള്ളത്തിലൂടെ പ്ലാസ്റ്റിക് കുപ്പിയടക്കമുള്ള മാലിന്യങ്ങളാണ് പാടത്തങ്ങാടി തോട്ടില്‍ എത്തിയത്.
തോട്ടില്‍ മാലിന്യം നിറഞ്ഞ് വെള്ളം പുറത്തുചാടി സമീപത്തുള്ള സെപ്റ്റിക് ടാങ്ക് തകരുകയും കിണറില്‍ അഴുക്കു വെള്ളം നിറയുകയുമാണ് ഉണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ട എട്ടാം വാര്‍ഡ് മെംബര്‍ വി കെ എ മജീദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഘീഷ് കുമാര്‍ എന്നിവര്‍ ഗ്രാമപ്പഞ്ചായത്തിന്റെ സഹായത്താല്‍ അടിയന്തിരമായി തൊഴിലാളികളെ എട്ടാം വാര്‍ഡ് പരിധിയില്‍ നിയമിക്കുകയായിരുന്നു.
ഇറിഗേഷന്‍ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. മഴയില്‍ ഒലിച്ചെത്തുന്ന മാലിന്യങ്ങള്‍ തടയാന്‍ സംവിധാനങ്ങള്‍ കാണുമെന്നും ടാങ്ക് തകര്‍ന്ന് നഷ്ടം സംഭവിച്ച കുടുംബത്തിന് സഹായം ലഭ്യമാക്കാനുള്ള ശ്രമം നടത്തുമെന്നും മെംബര്‍ വി കെ എ മജീദ് പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികളെ ജോലിയില്‍ നിര്‍ത്താനുള്ള സാങ്കേതിക തടസം മൂലമാണ് തോട് വൃത്തിയാക്കല്‍ വൈകിയതെന്നും ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി ഇപ്പോള്‍ മറ്റു സംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT