Flash News

തോക്കിന്‍മുനയില്‍ നിര്‍ത്തി പാക് പൗരന്‍ വിവാഹം കഴിച്ച ഇന്ത്യക്കാരിക്ക് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി

തോക്കിന്‍മുനയില്‍ നിര്‍ത്തി പാക് പൗരന്‍ വിവാഹം കഴിച്ച ഇന്ത്യക്കാരിക്ക് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി
X


ഇസ് ലമാബാദ്: തോക്കിന്‍ മുനയില്‍ നിര്‍ത്തി പാകിസ്താന്‍ പൗരന്‍ വിവാഹം കഴിച്ച ഇന്ത്യന്‍ വംശജ ഉസ്മക്ക് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി. ഇസ്‌ലാമാബാദ് ഹൈകോടതിയാണ് അനുമതി നല്‍കിയത്. രാജ്യത്തേക്ക് മടങ്ങുന്ന ഉസ്മക്ക് എല്ലാവിധ സുരക്ഷയും ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് മൊഹസിന്‍ അക്തര്‍ കയാനി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് താഹിര്‍ അലി, ഉസ്മയുടെ യാത്രാരേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഉസ്മയെ കാണാന്‍ അനുവദിക്കണമെന്ന് താഹിര്‍ അറിയിച്ചിരുന്നെങ്കിലും അപേക്ഷ കോടതി നിരസിച്ചു.
മെയ് 19നാണ് ഉസ്മ കോടതിയില്‍ ഹരജി നല്‍കിയത്. തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തി താഹിര്‍ അലി നിര്‍ബന്ധിച്ച് വിവാഹ ഉടമ്പടിയില്‍ ഒപ്പിടീക്കുകയായിരുന്നുവെന്ന് ഹരജിയില്‍ ഉസ്മ പറഞ്ഞു. കൂടാതെ താഹിര്‍ തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും ഹരജിയില്‍ ആരോപണമുണ്ട്.
Next Story

RELATED STORIES

Share it