തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതന കുടിശ്ശിക 20 കോടി രൂപ
BY kasim kzm3 Dec 2017 3:41 AM GMT
kasim kzm3 Dec 2017 3:41 AM GMT
തൃശൂര്‍: ജില്ലയിലെ ദേശീയ തൊഴിലുറപ്പ പദ്ധതിയില്‍ തൊഴിലെടുത്തവരുടെ വേതന കുടിശ്ശിക 20 കോടി രൂപ. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ജില്ലയിലെ വേതന കുടിശ്ശിക 40.88 കോടി രൂപയും പാലക്കാട് ജില്ലയില്‍ 76.44 കോടിരൂപയും സംസ്ഥാനത്തെ മൊത്തംകുടിശ്ശിക 650 കോടിരൂപയോളമായും ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളും, സംസ്ഥാന സര്‍ക്കാരും ഉയര്‍ത്തിയ പ്രതിഷേധത്തിനൊടുവിലാണ ്തൊഴിലാളികള്ക്ക് കേന്ദ്രസര്‍ക്കാര്‍ വേതന കുടിശ്ശിക നല്‍കിയത്. ഈ വര്‍ഷവും അതേസ്ഥിതിതന്നെയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിലനില്‍ക്കുന്നത്. നവംബര്‍ മാസമാകുമ്പോഴേക്കും പാലക്കാട് ജില്ലയിലെ വേതന കുടിശ്ശിക 18 കോടിരൂപയും, തൃശൂര്‍ ജില്ലയിലെ 20 കോടിരൂപയുമായി നിലനില്‍ക്കുകയാണ്. തൊഴിലെടുത്തതിനു ശേഷം14 ദിവസത്തിനുളളില്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കണമെന്നാണ് തൊഴിലുറപ്പ് പദ്ധതിയിലെ ചട്ടമനുശാസിക്കുന്നത്. എന്നാല്‍ മാസങ്ങളോളം കുടിശ്ശികവരുത്തി ചട്ടലംഘനം നടത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഓരോ വര്‍ഷവും തൊഴിലുറപ്പ് പദ്ധതിയില്‍വരുന്ന വളര്‍ച്ചക്ക് ആനുപാതികമായ തുക കേന്ദ്രസര്‍ക്കാര്‍ ബജറ്റില്വകയിരുത്തുന്നില്ലെന്ന പരാതി ശരിവെക്കുന്നതു കൂടിയാണ് പ്രസ്തുതകണക്കുകള്. യഥാസമയം വേതനം നല്‍കാതിരിക്കുന്ന നടപടികേന്ദ്രസര്ക്കാര് ആവര്‍ത്തിക്കുന്നതിലൂടെ തൊഴിലാളികള്‍ മറ്റുജോലികള്‍ തേടിപ്പോകുന്നതിന് നിര്‍ബന്ധിതരാകുകയാണ്. തുടര്ന്ന്തൊഴിലാളികളില്ലെന്ന കാരണത്താല്‍ തൊഴിലുറപ്പ് പദ്ധതി തന്നെ ഇല്ലാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
കുടിശ്ശിക അനുവദിപ്പിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്സ്വീകരിണമെന്ന് പികെ ബിജു എംപി ആവശ്യപ്പെട്ടു.
യഥാസമയംവേതനം നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടി പ്രതിഷേധാര്‍ഹമാണെന്നും എംപി ചൂണ്ടിക്കാണിച്ചു. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എം.പിമാരുടെ യോഗത്തില്‍ എംപി വിഷയംഉന്നയിക്കുകയും, മുഖ്യമന്ത്രിക്ക്കത്ത് നല്‍കുകയുംചെയ്തിട്ടുണ്ട്. വരുന്ന സമ്മേളന കാലയളവില്‍ വിഷയം ലോകസഭയില്‍ അവതരിപ്പിക്കുമെന്നും എംപി അറിയിച്ചു.
ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളും, സംസ്ഥാന സര്‍ക്കാരും ഉയര്‍ത്തിയ പ്രതിഷേധത്തിനൊടുവിലാണ ്തൊഴിലാളികള്ക്ക് കേന്ദ്രസര്‍ക്കാര്‍ വേതന കുടിശ്ശിക നല്‍കിയത്. ഈ വര്‍ഷവും അതേസ്ഥിതിതന്നെയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിലനില്‍ക്കുന്നത്. നവംബര്‍ മാസമാകുമ്പോഴേക്കും പാലക്കാട് ജില്ലയിലെ വേതന കുടിശ്ശിക 18 കോടിരൂപയും, തൃശൂര്‍ ജില്ലയിലെ 20 കോടിരൂപയുമായി നിലനില്‍ക്കുകയാണ്. തൊഴിലെടുത്തതിനു ശേഷം14 ദിവസത്തിനുളളില്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കണമെന്നാണ് തൊഴിലുറപ്പ് പദ്ധതിയിലെ ചട്ടമനുശാസിക്കുന്നത്. എന്നാല്‍ മാസങ്ങളോളം കുടിശ്ശികവരുത്തി ചട്ടലംഘനം നടത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഓരോ വര്‍ഷവും തൊഴിലുറപ്പ് പദ്ധതിയില്‍വരുന്ന വളര്‍ച്ചക്ക് ആനുപാതികമായ തുക കേന്ദ്രസര്‍ക്കാര്‍ ബജറ്റില്വകയിരുത്തുന്നില്ലെന്ന പരാതി ശരിവെക്കുന്നതു കൂടിയാണ് പ്രസ്തുതകണക്കുകള്. യഥാസമയം വേതനം നല്‍കാതിരിക്കുന്ന നടപടികേന്ദ്രസര്ക്കാര് ആവര്‍ത്തിക്കുന്നതിലൂടെ തൊഴിലാളികള്‍ മറ്റുജോലികള്‍ തേടിപ്പോകുന്നതിന് നിര്‍ബന്ധിതരാകുകയാണ്. തുടര്ന്ന്തൊഴിലാളികളില്ലെന്ന കാരണത്താല്‍ തൊഴിലുറപ്പ് പദ്ധതി തന്നെ ഇല്ലാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
കുടിശ്ശിക അനുവദിപ്പിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്സ്വീകരിണമെന്ന് പികെ ബിജു എംപി ആവശ്യപ്പെട്ടു.
യഥാസമയംവേതനം നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടി പ്രതിഷേധാര്‍ഹമാണെന്നും എംപി ചൂണ്ടിക്കാണിച്ചു. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എം.പിമാരുടെ യോഗത്തില്‍ എംപി വിഷയംഉന്നയിക്കുകയും, മുഖ്യമന്ത്രിക്ക്കത്ത് നല്‍കുകയുംചെയ്തിട്ടുണ്ട്. വരുന്ന സമ്മേളന കാലയളവില്‍ വിഷയം ലോകസഭയില്‍ അവതരിപ്പിക്കുമെന്നും എംപി അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT