തേന്‍ ശേഖരിച്ച് മടങ്ങവെ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

മാനന്തവാടി: തേന്‍ ശേഖരിക്കാന്‍ വനത്തില്‍ പോയി മടങ്ങവെ ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു കൊന്നു. ബാവലി, തോണിക്കടവ്, കക്കേരി കോളനിയിലെ കുട്ടന്റെയും കുള്ളിയുടെയും മകന്‍ മാതന്‍ എന്ന മധു (39) നെയാണ് കാട്ടാന ചവിട്ടി കൊന്നത്.
കാട്ടികുളം ചേലൂര്‍ മണ്ണുണ്ടി കോളനിക്ക് സമീപത്തെ വനത്തിലാണ് ഇന്നലെ രാവിലെയോടെ മാതന്റെ മൃതദേഹം കണ്ടെത്തിയത്. ബന്ധുകൂടിയായ മണ്ണുണ്ടി കോളനിയിലെ ശ്രീകുമാറിനൊപ്പം തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു മധു. തിരിച്ചുവരവെ ഇരുവരും ആനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ശ്രീകുമാര്‍ ഓടിരക്ഷപ്പെട്ടു. മാതനും രക്ഷപ്പെട്ടിരിക്കുമെന്നായിരുന്നു ശ്രീകുമാര്‍ കരുതിയിരുന്നത്. എന്നാല്‍, മാതനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മാതന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും നെഞ്ചിനുമാണ് പരിക്കേറ്റത്.
തിരുനെല്ലി എസ്‌ഐ ടി മനോഹരന്‍, എഎസ്‌ഐ കെ എം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
രണ്ടുവര്‍ഷം മുമ്പ് ചേലൂര്‍ നേതാജി കോളനിയിലെ മനോജിനെയും കാട്ടാന ആക്രമിച്ചു കൊന്നിരുന്നു. മാതന്റെ ഭാര്യ ലക്ഷ്മി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാളെ ഉപേക്ഷിച്ചു പോയതാണ്. നാല് മക്കളുണ്ട്. അടിയന്തര ധനസഹായമായി 10,000 രൂപയും, ഇന്‍ഷുറന്‍സ് തുകയായി ഒരുലക്ഷം രൂപയും, നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപയും നല്‍കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍ അറിയിച്ചു.ു
Next Story

RELATED STORIES

Share it