തെരുവ് നായകളുടെ കടിയേറ്റവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി
BY Jasmi JMI16 July 2018 8:27 AM GMT
X
Jasmi JMI16 July 2018 8:27 AM GMT
ന്യൂഡല്‍ഹി: കേരളതത്തില്‍ തെരുവുനായയുടെ കടിയേറ്റവര്‍ക്ക് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. അല്ലാത്ത പക്ഷം സര്‍ക്കാരിനെതിരെ ശിക്ഷാനടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച ജസ്റ്റിസ് സിരിജഗന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
247 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതില്‍ 129 പേര്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇതിനെയാണ് കോടതി വിമര്‍ശിച്ചത്.കേസ് അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.
തെരുവുനായയുടെ കടിയേറ്റവര്‍ക്ക് മുഴുവന്‍ നഷ്ടപരിഹാരം നല്കാന് സാധ്യമല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ നേരത്തെ അറിയിച്ചത്. അതേസമയം തെരുവുനായയുടെ കടിയേറ്റ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായും സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിരുന്നു.
സംസ്ഥാനത്തെ തെരുവുനായകളുടെ എണ്ണം കുറയ്ക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് സിരിജഗന് റിപ്പോര്‍ട്ടില്‍ പറയുന്നത്. വന്ധ്യംകരണത്തിലൂടെ മാത്രം അടിയന്തര പരിഹാരം കാണാന്‍ കഴിയില്ലെന്നും കേരളത്തില്‍ ഏകദേശം മൂന്ന് ലക്ഷത്തോളം തെരുവ് നായ്ക്കളുണ്ടെന്നും കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT