തെരുവുനായ ആക്രമണം; നഷ്ടപരിഹാരം നിഷേധിക്കരുത്

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവില്‍ പഞ്ചായത്തിന്റെ പേര് മാറിയെന്ന് പറഞ്ഞ് തെരുവ് നായ കടിച്ചതിന് 1,83,000 രൂപ ആഴിയൂര്‍ പഞ്ചായത്ത് നല്‍കാതിരിക്കുന്ന നടപടി അടിയന്തരമായി തിരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് ആഴിയൂര്‍ പഞ്ചായത്ത് വടകര ചോമ്പാല സ്വദേശി കെ ജി ബാലകൃഷ്ണന് 1,83,000 രൂപ നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു. കമ്മീഷന്‍ കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്നും റിപോര്‍ട്ട് വാങ്ങിയിരുന്നു. പരാതിക്കാരന്‍ ഏറാമല ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരം താമസക്കാരനാണെന്നും ഏറാമല പഞ്ചായത്തിലെ വാര്‍ഡില്‍ നിന്നാണ് തെരുവുനായയുടെ കടിയേറ്റതെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സിരിജഗന്‍ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആഴിയൂര്‍ പഞ്ചായത്ത് തുക നല്‍കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പാസാക്കി.  തങ്ങളുടെ പഞ്ചായത്തില്‍ നടക്കാത്ത സംഭവത്തിന് തങ്ങള്‍ നഷ്ടപരിഹാരം നല്‍കില്ലെന്നാണ് ആഴിയൂര്‍ പഞ്ചായത്തിന്റെ നിലപാട്.
Next Story

RELATED STORIES

Share it