തൃശൂരില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ദലിത് യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു
BY midhuna mi.ptk1 May 2018 5:30 AM GMT
X
midhuna mi.ptk1 May 2018 5:30 AM GMT
തൃശൂര്‍: തൃശൂരില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ദലിത് യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്തി. തൃശൂര്‍ വെള്ളികുളങ്ങരയിലാണ് സംഭവം. ചെങ്ങാലൂര്‍ സ്വദേശിനി ജീതു(29)ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിരാജ് ആണ് ജീതുവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുടുംബശ്രീ കഴിഞ്ഞ് പുറത്തിറങ്ങിയ ജീതുവിനെ ഭര്‍ത്താവ് വിരാജ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജീതു ഇന്നലെ അര്‍ധരാത്രിയോടെയാണ് മരിച്ചത്.
കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ജീതുവും വിരാജും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടെ കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കുന്നതിനായാണ് ജീതു ഇവിടെ എത്തിയത്. കുടുംബശ്രീ കഴിഞ്ഞ് ജീതു പുറത്തിറങ്ങുന്നതുവരെ വിരാജ് പുറത്ത് കാത്തുനില്ക്കുകയായിരുന്നു. ജീതു പുറത്തിറങ്ങിയ ഉടനെ വിരാജ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ജീതുവിന്റെ പിതാവ് തടയാന്‍ ശ്രമിച്ചെങ്കിലും വിരാജ് ഇയാളെ തള്ളിമാറ്റുകയായിരുന്നു. കുടുംബശ്രീ അംഗങ്ങളും പഞ്ചായത്തംഗവും അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് വിരാജ് തീകൊളുത്തിയത്. ആരും വിരാജിനെ തടയാന്‍ ശ്രമിച്ചില്ല. പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനും ആരും ശ്രമിച്ചില്ല. പിന്നീട് സ്വന്തം പിതാവാണ് പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓട്ടോയില്‍ കയറ്റാന്‍ പോലും ആരും സഹായിച്ചില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. യുവതിയുടെ മരണമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുടുംബശ്രീ കഴിഞ്ഞ് പുറത്തിറങ്ങിയ ജീതുവിനെ ഭര്‍ത്താവ് വിരാജ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജീതു ഇന്നലെ അര്‍ധരാത്രിയോടെയാണ് മരിച്ചത്.
കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ജീതുവും വിരാജും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടെ കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കുന്നതിനായാണ് ജീതു ഇവിടെ എത്തിയത്. കുടുംബശ്രീ കഴിഞ്ഞ് ജീതു പുറത്തിറങ്ങുന്നതുവരെ വിരാജ് പുറത്ത് കാത്തുനില്ക്കുകയായിരുന്നു. ജീതു പുറത്തിറങ്ങിയ ഉടനെ വിരാജ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ജീതുവിന്റെ പിതാവ് തടയാന്‍ ശ്രമിച്ചെങ്കിലും വിരാജ് ഇയാളെ തള്ളിമാറ്റുകയായിരുന്നു. കുടുംബശ്രീ അംഗങ്ങളും പഞ്ചായത്തംഗവും അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് വിരാജ് തീകൊളുത്തിയത്. ആരും വിരാജിനെ തടയാന്‍ ശ്രമിച്ചില്ല. പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനും ആരും ശ്രമിച്ചില്ല. പിന്നീട് സ്വന്തം പിതാവാണ് പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓട്ടോയില്‍ കയറ്റാന്‍ പോലും ആരും സഹായിച്ചില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. യുവതിയുടെ മരണമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT