തൃക്കുളം ഗവ. ഹൈസ്കൂളില്‍ അധ്യയനം പ്രതിസന്ധിയിലാവുമെന്ന് ആശങ്ക
BY Sumeera SMR31 May 2016 4:57 AM GMT
Sumeera SMR31 May 2016 4:57 AM GMT
തിരൂരങ്ങാടി: ബുധനാഴ്ച സ്കൂള്‍ തുറക്കാനിരിക്കെ തൃക്കുളം ഗവ.ഹൈസ്കൂളില്‍ അധ്യയനം പ്രതിസന്ധിയിലാവുമെന്ന് ആശങ്ക. 2013ല്‍ ഹൈസ്കൂളായി ഉയര്‍ത്തിയെങ്കിലും തൃക്കുളം ഹൈസ്കൂളില്‍ ആവശ്യത്തിനുള്ള അധ്യാപക നിയമനവും കെട്ടിട നിര്‍മാണവും പൂര്‍ത്തിയായിരുന്നില്ല.
23 അധ്യാപകര്‍ വേണ്ടിടത്ത് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അഞ്ച് അധ്യാപകര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാക്കി 15 അധ്യാപകരെ ദിവസതേനാടിസ്ഥാനത്തില് പിടിഎയാണ് നിയമിച്ചത്. 200 രൂപാ വീതം വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുകയും ചെയ്തിരുന്നു. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി അധ്യാപക നിയമനങ്ങളടക്കം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ പ്രശ്നം പരിഹരിച്ചിട്ടില്ല.
എട്ടാംതരം എട്ടു ഡിവിഷനും ഒമ്പതും പത്തും ഏഴു വീതം ഡിവിഷനുകളുമാണുള്ളത്. ചുരുങ്ങിയത് 30 അധ്യാപകരെങ്കിലും വേണ്ടിവരും. ഒരു നേരത്തെയുള്ള അഞ്ചും പുതുതായുള്ള മൂന്നു പേരടക്കം എട്ടുപേരെ മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്.
ഹൈസ്കൂള്‍ പ്രഥമാധ്യാപകനെയും ഓഫിസ് ക്ലര്‍ക്കടക്കമുള്ള മറ്റു ജീവനക്കാരെയും നിയമിച്ചിട്ടില്ല. കൂടുതല്‍ ക്ലാസുകള്‍ക്കായി പുതിയ കെട്ടിടങ്ങളുടെ പണി ഇപ്പോഴും പാതി വഴിയിലാണ്. ഈ വര്‍ഷം ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തേണ്ടി വരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
എല്‍പി വിഭാഗം ക്ലാസുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നത് തൊട്ടടുത്ത മദ്റസയിലാണ്. ഏറെ പ്രതിസന്ധികളുണ്ടായിട്ടും ഈ വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച് നൂറ് ശതമാനം വിജയം നേടിയിരുന്നു. അധ്യയനം സുഗമമായി നടത്തിക്കൊണ്ട് പോവുന്നതിനായി അടിയന്തര നടപടികളെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും രക്ഷിതാക്കളും.
23 അധ്യാപകര്‍ വേണ്ടിടത്ത് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അഞ്ച് അധ്യാപകര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാക്കി 15 അധ്യാപകരെ ദിവസതേനാടിസ്ഥാനത്തില് പിടിഎയാണ് നിയമിച്ചത്. 200 രൂപാ വീതം വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുകയും ചെയ്തിരുന്നു. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി അധ്യാപക നിയമനങ്ങളടക്കം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ പ്രശ്നം പരിഹരിച്ചിട്ടില്ല.
എട്ടാംതരം എട്ടു ഡിവിഷനും ഒമ്പതും പത്തും ഏഴു വീതം ഡിവിഷനുകളുമാണുള്ളത്. ചുരുങ്ങിയത് 30 അധ്യാപകരെങ്കിലും വേണ്ടിവരും. ഒരു നേരത്തെയുള്ള അഞ്ചും പുതുതായുള്ള മൂന്നു പേരടക്കം എട്ടുപേരെ മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്.
ഹൈസ്കൂള്‍ പ്രഥമാധ്യാപകനെയും ഓഫിസ് ക്ലര്‍ക്കടക്കമുള്ള മറ്റു ജീവനക്കാരെയും നിയമിച്ചിട്ടില്ല. കൂടുതല്‍ ക്ലാസുകള്‍ക്കായി പുതിയ കെട്ടിടങ്ങളുടെ പണി ഇപ്പോഴും പാതി വഴിയിലാണ്. ഈ വര്‍ഷം ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തേണ്ടി വരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
എല്‍പി വിഭാഗം ക്ലാസുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നത് തൊട്ടടുത്ത മദ്റസയിലാണ്. ഏറെ പ്രതിസന്ധികളുണ്ടായിട്ടും ഈ വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച് നൂറ് ശതമാനം വിജയം നേടിയിരുന്നു. അധ്യയനം സുഗമമായി നടത്തിക്കൊണ്ട് പോവുന്നതിനായി അടിയന്തര നടപടികളെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും രക്ഷിതാക്കളും.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT