Flash News

തൂത്തുക്കുടി വെടിവെപ്പ്: കലക്ടറെയും എസ്.പിയെയും സ്ഥലംമാറ്റി

തൂത്തുക്കുടി വെടിവെപ്പ്: കലക്ടറെയും എസ്.പിയെയും സ്ഥലംമാറ്റി
X


തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ നടത്തിയ വെടിവെപ്പില്‍ 11 പേര്‍ മരിച്ച സംഭവത്തില്‍ കലക്ടറെയും എസ്പിയെയും സ്ഥലം മാറ്റി.കലക്ടര്‍ എന്‍ വെങ്കിടേഷിനെയും എസ്പി പി മഹേന്ദ്രനെയുമാണ് സ്ഥലംമാറ്റിയത്. പുതിയ കലക്ടറായി സന്ദീപ് നന്തൂരിയെയും എസ്പിയായി മുരളി റാംബയെയും നിയമിച്ചു.
സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ചൊവ്വാഴ്ച പത്തുപേരും ഇന്ന് ഒരാളുമാണ് മരിച്ചത്.   അണ്ണാനഗറില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഇന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ കാളിയപ്പന്‍ (22) ആണ് മരിച്ചത്. മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റു. ജനക്കൂട്ടം പോലീസ് വാനുകള്‍ കത്തിച്ചു. നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. പോലീസ് പല തവണ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. നിരോധാജ്ഞ ലംഘിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്.
Next Story

RELATED STORIES

Share it