തുണ്ടയടക്കം നാലുപേരെ വെറുതെവിട്ടു

ന്യൂഡല്‍ഹി: ഭീകരാക്രമണം നടത്തുന്നതിന് പാകിസ്താനി, ബംഗ്ലാദേശി പൗരന്‍മാരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായിച്ചെന്ന കേസില്‍ അബ്ദുല്‍ കരീം തുണ്ടയെയും മറ്റു മൂന്നുപേരെയും തെളിവിന്റെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. തുണ്ടക്കെതിരേ ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്ത നാലാമത്തെയും അവസാനത്തെയും കേസാണിത്.
തുണ്ടയുടെ ഭാര്യാപിതാവ് മുഹമ്മദ് സക്കരിയ, സഹപ്രവര്‍ത്തകരായ അലാവുദ്ദീന്‍, ബഷീറുദ്ദീന്‍ എന്നിവരാണ് വിട്ടയക്കപ്പെട്ട മറ്റുള്ളവര്‍. തുണ്ടയുടെ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ കടന്ന പാകിസ്താനി, ബംഗ്ലാദേശി പൗരന്‍മാരാണ് 1977ല്‍ ആക്രമണങ്ങള്‍ നടത്തിയതെന്നാണ് പോലിസിന്റെ ആരോപണം.
Next Story

RELATED STORIES

Share it