തീരമേഖലയില്‍ വേലിയേറ്റം കനത്തു : നൂറോളം വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു
BY fousiya sidheek14 May 2017 6:47 AM GMT
fousiya sidheek14 May 2017 6:47 AM GMT
കൊടുങ്ങല്ലൂര്‍: എറിയാട് തീരമേഖലയില്‍ വേലിയേറ്റം കനത്തു. നിരവധി വീടുകള്‍ വെള്ളത്തിലായി. എറിയാട് പഞ്ചായത്തിലെ ലൈറ്റ് ഹൗസ്, മണപ്പാട്ട് ചാല്, ആറാട്ടുവഴി, അറപ്പ കടപ്പുറങ്ങളിലാണ് അപ്രതീക്ഷിത വേലിയേറ്റം ജനജീവിതം ദു:സഹമാക്കിയത്. ഈ പ്രദേശങ്ങളിലായി പതിനഞ്ചോളം വീടുകളില്‍ വെള്ളം കയറി. ലൈറ്റ്ഹൗസ് കടപ്പുറത്തിന് വടക്കുവശം വീടുകള്‍ വെള്ളത്തിലാണ്. മറ്റു നിരവധി വീടുകളും കടലാക്രമണ ഭീഷണിയിലാണ്. എറിയാട് ലൈറ്റ് ഹൗസ്കടപ്പുറത്ത് ഓടുമേഞ്ഞ വീട്ടിനകത്ത് കടല്‍ വെള്ളം കയറി. പക്ഷാഘാതത്തെതുടര്‍ന്ന് ശരീരം തളര്‍ന്ന മുഹമ്മദ് കടല്‍ വെള്ളം കയറിയ വീട്ടില്‍ തന്റെ സഹോദരി മുക്രിയകത്ത് വീട്ടില്‍ ഐശുവിനോടൊപ്പമാണ് താമസിക്കുന്നത്.ഭര്‍ത്താവും മക്കളുമില്ലാത്ത ഐശുവും സംരക്ഷിക്കാന്‍ വേറാരുമില്ലാത്ത മുഹമ്മദും ഇനിയെന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കഴിയുന്നത്.എറിയാട് പഞ്ചായത്തിലെ അഴീക്കോട് മുതല്‍ എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പകടവ് വരേയുള്ള കടലോര ഭാഗത്ത് താമസിക്കുന്ന നൂറോളം വീട്ടുകാരെ കടല്‍ക്ഷോഭ ഭീഷണിയെ തുടര്‍ന്ന് സ്കൂളുകളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ കടല്‍ക്ഷോഭത്തില്‍ 15ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. നിരവധി തെങ്ങുകളും കടപുഴകി വീഴുകയുണ്ടായി. തിരമാല അടിച്ചു കയറിയ പ്രദേശങ്ങള്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, തഹസില്‍ദാര്‍ മേഴ്സി മാത്യൂ തുടങ്ങിയവര്‍ സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചു.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT