തിരിമറി നടത്തി കോര്‍പറേറ്റുകള്‍ തട്ടിയത് 51200 കോടി രൂപ
BY Sumeera SMR13 Jan 2016 3:56 AM GMT
Sumeera SMR13 Jan 2016 3:56 AM GMT
ന്യൂഡല്‍ഹി: വമ്പന്‍ കോര്‍പറേറ്റുകള്‍ നികുതി നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് 2000ത്തിനും 2015 നുമിടയ്ക്ക് തട്ടിയത് അരലക്ഷം കോടിയിലധികം രൂപ.കള്ളപ്പണം വിദേശത്ത് പൂഴ്ത്തിവയ്ക്കുന്നത് ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെങ്കിലും നിയമത്തിന്റെ പഴുതിലൂടെ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ നടത്തിയ വെട്ടിപ്പാണ് കൂടുതല്‍ അപകടകരമെന്ന് വാഷിങ്ടണിലെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്ഡഗ്രിറ്റി (ജിഎഫ്ഐ) നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികള്‍ അമേരിക്കന്‍ കമ്പനികളുടെ ചുവടുപിടിച്ച് നികുതിയിളവുള്ള രാജ്യങ്ങളില്‍ ഉപവാണിജ്യ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് അവയുടെ അക്കൗണ്ടിലേക്ക് ലാഭവിഹിതം മാറ്റുകയാണ് ചെയ്യുന്നത്. അതോടൊപ്പം കയറ്റുമതി ചരക്കുകള്‍ക്കു വില കുറച്ചും ഇറക്കുമതി ചരക്കുകള്‍ വില കൂട്ടിയും കാണിച്ച് അവര്‍ കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു.
കോര്‍പറേറ്റ് മേധാവികള്‍ വിദേശത്ത് സ്വന്തം സമ്പാദ്യം സൂക്ഷിക്കുന്നതിനും ഈ തന്ത്രം ഉപയോഗിക്കുന്നു. നികുതി വെട്ടിപ്പിനെ പറ്റി പഠിക്കുന്ന അമേരിക്കന്‍ എന്‍ജിഒ ആയ ടാക്സ് ജസ്റ്റിസ് നെറ്റ്വര്‍ക്ക് ഏഷ്യയിലും ആഫ്രിക്കയിലുമുള്ള അതിസമ്പന്നര്‍ 7.3 തൊട്ട് 9.3 ട്രില്യന്‍ ഡോളര്‍വരെ ഇങ്ങനെ കൈവശപ്പെടുത്തിയിട്ടുണ്ടെന്നു പറയുന്നു. ദേശീയ കടബാധ്യത വര്‍ധിക്കുന്നതിനും ഇതാണ് പ്രധാന കാരണം. 2000 തൊട്ട് 2015 വരെ 392കോടി ഡോളറാണ് ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം. ഇതേ കാലയളവില്‍ നമുക്ക് 51200 കോടി ഡോളര്‍ നഷ്ടപ്പെട്ടത് കോര്‍പറേറ്റുകള്‍ നടത്തിയ നികുതി തിരിമറിയിലൂടെയാണ്. ദേശീയ കടത്തിനു നികുതി വര്‍ധനവിലൂടെ ഓരോ പൗരനും ബാധ്യതയേല്ക്കേണ്ടിവരുമ്പോള് അതിസമ്പന്നര്‍ ചെറിയ നിരക്കില്‍ നികുതിയടച്ചു രക്ഷപ്പെടുന്നു.
ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികള്‍ അമേരിക്കന്‍ കമ്പനികളുടെ ചുവടുപിടിച്ച് നികുതിയിളവുള്ള രാജ്യങ്ങളില്‍ ഉപവാണിജ്യ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് അവയുടെ അക്കൗണ്ടിലേക്ക് ലാഭവിഹിതം മാറ്റുകയാണ് ചെയ്യുന്നത്. അതോടൊപ്പം കയറ്റുമതി ചരക്കുകള്‍ക്കു വില കുറച്ചും ഇറക്കുമതി ചരക്കുകള്‍ വില കൂട്ടിയും കാണിച്ച് അവര്‍ കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു.
കോര്‍പറേറ്റ് മേധാവികള്‍ വിദേശത്ത് സ്വന്തം സമ്പാദ്യം സൂക്ഷിക്കുന്നതിനും ഈ തന്ത്രം ഉപയോഗിക്കുന്നു. നികുതി വെട്ടിപ്പിനെ പറ്റി പഠിക്കുന്ന അമേരിക്കന്‍ എന്‍ജിഒ ആയ ടാക്സ് ജസ്റ്റിസ് നെറ്റ്വര്‍ക്ക് ഏഷ്യയിലും ആഫ്രിക്കയിലുമുള്ള അതിസമ്പന്നര്‍ 7.3 തൊട്ട് 9.3 ട്രില്യന്‍ ഡോളര്‍വരെ ഇങ്ങനെ കൈവശപ്പെടുത്തിയിട്ടുണ്ടെന്നു പറയുന്നു. ദേശീയ കടബാധ്യത വര്‍ധിക്കുന്നതിനും ഇതാണ് പ്രധാന കാരണം. 2000 തൊട്ട് 2015 വരെ 392കോടി ഡോളറാണ് ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം. ഇതേ കാലയളവില്‍ നമുക്ക് 51200 കോടി ഡോളര്‍ നഷ്ടപ്പെട്ടത് കോര്‍പറേറ്റുകള്‍ നടത്തിയ നികുതി തിരിമറിയിലൂടെയാണ്. ദേശീയ കടത്തിനു നികുതി വര്‍ധനവിലൂടെ ഓരോ പൗരനും ബാധ്യതയേല്ക്കേണ്ടിവരുമ്പോള് അതിസമ്പന്നര്‍ ചെറിയ നിരക്കില്‍ നികുതിയടച്ചു രക്ഷപ്പെടുന്നു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT