malappuram local

തിരഞ്ഞെടുപ്പ് ചൂടില്‍ പൊന്നാനി അഴീക്കല്‍ വാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പോര് കനക്കുന്നു

പൊന്നാനി: പൊന്നാനി നഗരസഭയിലെ ഒന്നാം വാര്‍ഡ് കൗണ്‍സിലറായിരുന്ന അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിന് ചൂടേറി. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ ഹുസൈനും, യുഡിഎഫ് സ്ഥാനാര്‍ഥിയായി അത്തീഖും നേരിട്ടുള്ള മല്‍സരമാണ് വാര്‍ഡില്‍ നടക്കുന്നത്. ജനുവരി പതിനൊന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇരുമുന്നണികളും, ചിഹ്നം പതിപ്പിച്ചും, വീടുകള്‍ കയറിയിറങ്ങി വോട്ടുറപ്പിച്ചുമാണ് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാവുന്നത്. മുന്‍ മന്ത്രി ഇ കെ ഇമ്പിച്ചിബാവയുടെ ജന്‍മ•ദേശമാണ് അഴീക്കല്‍ വാര്‍ഡ്. സിപിഎമ്മിന്റെ കുത്തക വാര്‍ഡായ അഴീക്കലില്‍ കഴിഞ്ഞ തവണ കേവലം നാല് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎം സ്ഥാനാര്‍ഥി ജയിച്ചത്. ഈ ഭൂരിപക്ഷം ഇത്തവണ മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് പ്രചാരണ രംഗത്ത് സജീവമായിരിക്കുന്നത്. കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്തും, വോട്ടര്‍ പട്ടികയില്‍ സൂക്ഷ്മമായി ഇടപെട്ടുമാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വോട്ടര്‍മാരെ നേരില്‍ കണ്ട് പരമാവധി വോട്ടുകള്‍ സമാഹരിക്കുന്ന രീതിക്കാണ് എല്‍ഡിഎഫ് മുന്‍തൂക്കം നല്‍കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഇത്തവണയുമുണ്ടാവുമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കല്‍ വാര്‍ഡ് ഉള്‍പ്പെടുന്ന ബൂത്തില്‍ നിന്നു എല്‍ഡിഎഫിനുണ്ടായ നേട്ടം ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നത്.
Next Story

RELATED STORIES

Share it