തിരഞ്ഞെടുപ്പില്‍ കുടിവെള്ളപ്രശ്‌നം പ്രചാരണമാക്കി അണ്ണാ ഡിഎംകെ

പാലക്കാട്: കുടിവെള്ളപ്രശ്‌ന പരിഹാരവും പുത്തന്‍ വികസന വാഗ്ദാനങ്ങളും നല്‍കി കേരളത്തില്‍ തമിഴ്‌നാട് രാഷ്ടീയം വേരുറപ്പിക്കുന്നു. അണ്ണാ ഡിഎംകെ ഇത്തവണ 7 സ്ഥാനാര്‍ഥികളെ നിര്‍ത്തും. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് മല്‍സരിക്കുന്നത്. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളും പാര്‍ട്ടി സ്ഥാനാര്‍ഥി വിജയിക്കുന്ന മണ്ഡലങ്ങളില്‍ നടപ്പാക്കുമെന്നാണ് വാഗ്ദാനം.
അതിര്‍ത്തി ജില്ലകളിലെ കുടിവെള്ളപ്രശ്‌നം മുഖ്യ പ്രചാരണ വിഷയമാക്കിയാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേട്ടമുണ്ടാക്കിയത്. ഒമ്പത് പഞ്ചായത്തുകളില്‍ മല്‍സരിച്ച പാര്‍ട്ടി പീരുമേട്, മറയൂര്‍, ദേവികുളം, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി എന്നിവിടങ്ങളിലെ ആറ് വാര്‍ഡുകളില്‍ വിജയിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള തമിഴ്‌നാട് മന്ത്രി എസ് പി വേലുമണിയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനുകളും പ്രചാരണങ്ങളും സജീവമായിട്ടുണ്ട്.
Next Story

RELATED STORIES

Share it