താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിന് കൈക്കൂലി
BY Sumeera SMR1 March 2016 5:47 AM GMT
Sumeera SMR1 March 2016 5:47 AM GMT
ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കുന്നവരില്‍ നിന്നും പണം ഈടാക്കുന്നതായി പരാതി. ഒരു പ്രസവത്തിന് 2000 മുതല്‍ 3000 രൂപ വരെ നിരക്കിലാണ് പണം കൈക്കൂലിയായി വാങ്ങുന്നത്. ഇതിനെതിരെ നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രസവത്തിനായി പ്രവേശിപ്പിക്കുന്നവരില്‍ നിന്നും പണം ഈടാക്കല്‍ വര്‍ഷങ്ങളായി തുടരുന്നുണ്ടെങ്കിലും ഇതുവരെ യാതൊരുവിധ നടപടികളും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.
അടൂര്‍ പ്രകാശ് ആരോഗ്യ മന്ത്രിയായിരിക്കെ ഇതു സംബന്ധിച്ച വാര്‍ത്ത വന്നതോടെ അന്വേഷണം നടത്തി ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പ്രസ്താവിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് ഉന്നതരുമായുള്ള ബന്ധമാണ് നടപടിയുണ്ടാവാത്തതിന് കാരണമായി നാട്ടുകാര്‍ ചൂണ്ടികാട്ടുന്നത്. മേഖലയിലെ പ്രധാന പാര്‍ട്ടി നേതാക്കളുമായുള്ള ഡോക്ടറുടെ ബന്ധവും നടപടികളുണ്ടാവാത്തതിന് കാരണമാവുന്നുണ്ട്.
പ്രസവത്തിനായി എത്തുന്നവരില്‍ നിന്നും പണം ഈടാക്കുന്നതിനെതിരേ രംഗത്തു വരുന്ന രാഷ്ട്രീയക്കാരില്‍ ചിലര്‍ക്ക് ഏജന്റുമാര്‍ മുഖേന പണം നല്കി ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ് ഡോക്ടര്‍ ചെയ്യുന്നത്. താലൂക്ക് ആശുപത്രിയിലെത്തുന്നതിലധികവും തീരദേശ മേഖലയിലെ നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട ഗര്‍ഭിണികളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ദലിത് യുവതിയെ പണം കൊടുക്കാനില്ലാത്തതിന്റെ പേരില്‍ ഡോക്ടര്‍ ക്രൂരമായി പീഡിപ്പിച്ച സംഭവം വിവാദമായിരുന്നു. പണം നല്‍കാത്ത രോഗികള്‍ക്ക് ആവശ്യമായ ചികില്‍സ നല്കാന് തയ്യാറാകുന്നില്ലെന്ന കാരണത്താല്‍ നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട രോഗികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികില്‍സക്കെത്തുന്നത്.
അടൂര്‍ പ്രകാശ് ആരോഗ്യ മന്ത്രിയായിരിക്കെ ഇതു സംബന്ധിച്ച വാര്‍ത്ത വന്നതോടെ അന്വേഷണം നടത്തി ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പ്രസ്താവിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് ഉന്നതരുമായുള്ള ബന്ധമാണ് നടപടിയുണ്ടാവാത്തതിന് കാരണമായി നാട്ടുകാര്‍ ചൂണ്ടികാട്ടുന്നത്. മേഖലയിലെ പ്രധാന പാര്‍ട്ടി നേതാക്കളുമായുള്ള ഡോക്ടറുടെ ബന്ധവും നടപടികളുണ്ടാവാത്തതിന് കാരണമാവുന്നുണ്ട്.
പ്രസവത്തിനായി എത്തുന്നവരില്‍ നിന്നും പണം ഈടാക്കുന്നതിനെതിരേ രംഗത്തു വരുന്ന രാഷ്ട്രീയക്കാരില്‍ ചിലര്‍ക്ക് ഏജന്റുമാര്‍ മുഖേന പണം നല്കി ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ് ഡോക്ടര്‍ ചെയ്യുന്നത്. താലൂക്ക് ആശുപത്രിയിലെത്തുന്നതിലധികവും തീരദേശ മേഖലയിലെ നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട ഗര്‍ഭിണികളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ദലിത് യുവതിയെ പണം കൊടുക്കാനില്ലാത്തതിന്റെ പേരില്‍ ഡോക്ടര്‍ ക്രൂരമായി പീഡിപ്പിച്ച സംഭവം വിവാദമായിരുന്നു. പണം നല്‍കാത്ത രോഗികള്‍ക്ക് ആവശ്യമായ ചികില്‍സ നല്കാന് തയ്യാറാകുന്നില്ലെന്ന കാരണത്താല്‍ നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട രോഗികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികില്‍സക്കെത്തുന്നത്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT