malappuram local

താനൂര്‍ നഗരസഭാ ഓഫിസില്‍ വാക്കേറ്റവും കൈയാങ്കളിയും

താനൂര്‍: താനൂര്‍ നഗരസഭ ഓഫിസില്‍ വാക്കേറ്റവും കൈയാങ്കളിയും. രാവിലെ പതിനൊന്നോടെയാണ് സംഭവം. സെക്രട്ടറിയുടെ ക്യാബിനുള്ളില്‍ പിഎംഎവൈ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് സെക്രട്ടറി ജൂലി മറിയ ടോമും കൗണ്‍സിലര്‍ ലാമിഹ് റഹ്്്മാനും സംസാരിക്കുന്നതിനിടയിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. ഇതിനിടയില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി ടി ഇല്ല്യാസ് ഇടപെട്ടതിനെതുടര്‍ന്ന് തര്‍ക്കം ഉന്തിലുംതള്ളിലും കലാശിച്ചു. ഇതോടെ സെക്രട്ടറിയുടെ ക്യാബിന്റെ ഡോറിന് കേടുപാടുകള്‍ സംഭവിച്ചു. പിന്നീട് ചെയര്‍പേഴ്‌സനും വൈസ് ചെയര്‍പേഴ്‌സനും മറ്റു കൗണ്‍സിലര്‍മാരും ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
നഗരസഭയിലെ പ്രശ്‌നങ്ങള്‍ കാരണം വിവിധ ആവശ്യങ്ങള്‍ക്കെത്തിയ പൊതുജനം രോക്ഷാകുലരാവുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ജീവനക്കാര്‍ കുറച്ചുനേരം പണിമുടക്കിയെങ്കിലും കൗണ്‍സിലര്‍മാര്‍ ഇടപെട്ട് ഇവരെ ശാന്തരാക്കി പ്രവൃത്തി തുടര്‍ന്നു. സെക്രട്ടറിയുടെ പരാതിയെതുടര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനു കൗണ്‍സിലര്‍മാരുടെ പേരിലും കൗണ്‍സിലര്‍മാരെ സെക്രട്ടറി കൈയേറ്റം ചെയ്തു എന്ന പരാതിപ്രകാരം സെക്രട്ടറിക്കെതിരേയും താനൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരിക്കേറ്റ കൗണ്‍സിലര്‍മാരായ ലാമിഹ് റഹ്്മാന്‍, പി ടി ഇല്ല്യാസ് എന്നിവരെ തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയിലും സെക്രട്ടറിയെ താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പിന്നീട് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it