Flash News

താജ്മഹലിന്റെ കവാടം തകര്‍ത്ത് വിഎച്ച്പി പ്രവര്‍ത്തകര്‍: ചുറ്റികകളും കമ്പിപ്പാരകളുമായി വന്ന് അഴിഞ്ഞാടി

താജ്മഹലിന്റെ കവാടം തകര്‍ത്ത് വിഎച്ച്പി പ്രവര്‍ത്തകര്‍: ചുറ്റികകളും കമ്പിപ്പാരകളുമായി വന്ന് അഴിഞ്ഞാടി
X
ന്യൂഡല്‍ഹി: ഹിന്ദുത്വ സംഘടനയായ വിഎച്ച്പിയുടെ പ്രവര്‍ത്തകര്‍ താജ്മഹലിന്റെ കവാടം തകര്‍ത്തു. ഈ മാസം 10നാണ് സംഭവമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപോര്‍ട്ട്. താജ്മഹലിന്റെ പടിഞ്ഞാറേ ഭാഗത്തെ കവാടം സിദ്ധേശ്വര്‍ ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നു എന്ന കാരണം പറഞ്ഞതാണ് വിഎച്ചപിക്കാര്‍ അഴിഞ്ഞാടിയത്. ചുറ്റികകളും കമ്പിപ്പാരകളുമായി വന്നായിരുന്നു ചരിത്രസ്മാരകത്തിന്മേല്‍ വിഎച്ച്പി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. 20-25ഓളം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.



ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലുള്ള കവാടം ക്ഷത്രത്തിലേക്കുള്ള വഴി തടയുന്നുണ്ടെന്നാണ് വിഎച്ച്പി നേതാവ് രവി ദുബേ ഇതിനെ ന്യായികരിച്ച് പ്രതികരിച്ചത്.താജ്മഹലിനെക്കാള്‍ മുമ്പു തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ കവാടം പൊളിച്ചില്ല. അതിനാല്‍ ആ പണി തങ്ങള്‍ തന്നെ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പെരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it