തളിപ്പറമ്പ് പോലിസ് സ്റ്റേഷന്‍ വളപ്പില്‍ നാവുനീട്ടിയ സിംഹങ്ങളുമായി അശോകസ്തംഭം

തളിപ്പറമ്പ്: സിംഹങ്ങളുടെ നാക്ക് പുറത്തേക്കു തള്ളിയതിനാല്‍ തളിപ്പറമ്പ് പോലിസ്‌സ്റ്റേഷ ന്‍ വളപ്പിലെ അശോകസ്തംഭം മൂടിവച്ച നിലയില്‍. ഏറെ കൊട്ടിഘോഷിച്ച് രണ്ടുമാസം മുമ്പു നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ഏറ്റവും വലുപ്പമേറിയതെന്ന് അവകാശപ്പെട്ട ഈ അശോകസ്തംഭത്തിന്റെ നിര്‍മാണത്തിന് ലക്ഷത്തിലേറെ രൂപ വിനിയോഗിച്ചിട്ടുണ്ട്.
നിര്‍മാണം പൂര്‍ത്തിയായ ശേഷമാണ് സ്തംഭത്തിലെ സിംഹങ്ങളുടെ നാക്ക് പുറത്തേക്കു നീണ്ട നിലയിലാണെന്നു ശ്രദ്ധയില്‍പ്പെട്ടത്. ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോകസ്തംഭം ഉത്തര്‍പ്രദേശ് സാരാനാഥിലെ മ്യൂസിയത്തിലാണുള്ളത്. ഇതിന്റെ പകര്‍പ്പാണ് ദീനാനാഥ് ഭാര്‍ഗവ രൂപകല്‍പന ചെയ്തു രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചത്. ഇവയെല്ലാം നാക്ക് പുറത്തേക്ക് തള്ളാതെ ശൗര്യത്തോടെ വാ പിളര്‍ന്നു നില്‍ക്കുന്ന സിംഹങ്ങളുടെ രൂപമാണ്.
ഇവിടെ നാക്ക് കടിച്ചുപിടിച്ച നിലയില്‍ ശ്വാസംകിട്ടാതെ വെപ്രാളപ്പെടുന്ന സിംഹരൂപമാണ്. നിര്‍മാണത്തിലെ ഈ വൈകല്യം ഒഴിവാക്കാതെ ഉദ്ഘാടനം ചെയ്യുന്നത് ദേശീയ ചിഹ്നത്തെ അപമാനിക്കലാവും. ഇക്കാരണത്താലാവണം ഇതു മൂടിയിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it