kannur local

തലശ്ശേരി: കടുംചുവപ്പായി തലശ്ശേരി

എ പി അബ്ദുല്ലക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് കടുത്ത പോരാട്ടമുണ്ടായി എന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ വിശ്വസിച്ച തലശ്ശേരിയില്‍ മല്‍സരഫലം വന്നപ്പോള്‍ മണ്ഡലം കൂടുതല്‍ ചുവപ്പണിഞ്ഞതാണ് കണ്ടത്. അബ്ദുല്ലക്കുട്ടി അദ്ഭുതം കാട്ടുമെന്ന് കരുതി തലശ്ശേരിയില്‍ ഉറച്ച വിജയം പ്രവചിച്ച കൂട്ടത്തില്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രനും ഉള്‍പ്പെടും. എന്നാല്‍, ഡിവൈഎഫ്‌ഐ നേതാവ് എ എന്‍ ഷംസീറിന്റെ പോരാട്ടത്തിന് മുന്നില്‍ അബ്ദുല്ലക്കുട്ടിക്ക് ആദ്യമായി തിരഞ്ഞെടുപ്പ് പരാജയം രുചിക്കേണ്ടിവന്നു. ഇ കെ നായനാരും കോടിയേരിയും മമ്മു മാസ്റ്ററുമൊക്കെ ചുവപ്പിച്ച് നിര്‍ത്തിയ മണ്ഡലത്തില്‍ ഷംസീറിന്റെ വിജയം മികച്ച ഭൂരിപക്ഷം നേടിയാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ കോടിയേരി ബാലകൃഷ്ണന്‍ 26509 വോട്ടിന്റെ ലീഡാണ് നേടിയതെങ്കില്‍ ഇക്കുറി ഷംസീറിന്റെ ഭൂരിപക്ഷം 34117വോട്ടായി ഉയര്‍ന്നു. എന്നാല്‍, ഇവിടെയും യുഡിഎഫ് ഫലപ്രഖ്യാപനത്തിന് തൊട്ടുതലേന്ന് കള്ളവോട്ട് ആരോപണവുമായി രംഗത്തെത്തിയിരുന്നു. ബിജെപിയുടെ വി കെ സജീവന്‍ 22125വോട്ട് നേടി. ജില്ലയില്‍ ബിജെപിയുടെ മികച്ച പ്രകടനമാണ് തലശ്ശേരിയില്‍.
Next Story

RELATED STORIES

Share it