kannur local

തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയ സംഭവം: അന്വേഷണം ഊര്‍ജിതം

ഇരിക്കൂര്‍: കഴിഞ്ഞ ശനിയാഴ്ച ഊരത്തൂര്‍ പറമ്പിലെ ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ പാതയോരത്തുനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. തലയോട്ടി സ്ത്രീയുടേതാണെന്ന പരിശോധന ഫലം ലഭിച്ചതിനു പിന്നാലെ ശരീരവയവങ്ങള്‍ കണ്ടെത്തിയതോടെ സംഭവം കൊലപാതകമാണെന്നാണ് സൂചന. ഇതിന്റെ മുഴുവന്‍ സാധ്യതയും പരിശോധിക്കുകയാണു പോലിസ്. ഊരത്തൂര്‍, ബ്ലാത്തൂര്‍, കല്യാട്, പടിയൂര്‍, മേഖലയില്‍ നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്്. അതിനാല്‍ ആദ്യഘട്ടത്തില്‍ അവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കൂടാതെ, നാട്ടുകാരുടെ മൊഴിയും ശേഖരിക്കുന്നുണ്ട്. ഏതാനും നാളുകള്‍ക്ക് മുമ്പ് ഇതരസംസ്ഥാന തൊഴിലാളികളുടെ കൂടെ ഒരു പെണ്‍കുട്ടി താമസിച്ചിരുന്നതായി പറയപ്പെടുന്നു. ഇപ്പോള്‍ അവരെ കാണാത്തതിനാല്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, പെണ്‍കുട്ടി സ്വദേശമായ ബീജാപൂരിലേക്ക് പുറപ്പെട്ടിരുന്നതായി പോലിസിന് വിവരം ലഭിച്ചു. ജില്ലയുടെ ഏതെങ്കിലും ഭാഗത്തുനിന്ന് കൊലപ്പെടുത്തിയ ശേഷം ഉപയോഗിക്കാത്ത ചെങ്കല്‍ക്വാറിയില്‍ മൃതദേഹം ഉപേക്ഷിച്ചിരിക്കാമെന്നാണ് അന്വേഷണം സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം, കുറ്റമറ്റ അന്വേഷണത്തിലൂടെ നിജസ്ഥിതി തെളിയിക്കണമെന്നാവശ്യപ്പെട്ട്ച പഞ്ചായത്ത് പ്രസിഡന്റ് എം എം മോഹനന്‍, കെ ശ്രീജ, സി വി കുഞ്ഞനന്തന്‍ മാസ്റ്റര്‍, ഫല്‍ഗുനന്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപീകരിച്ചു.
Next Story

RELATED STORIES

Share it