തമിഴ്‌നാട്ടില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ

മൃതദേഹം; കൊലപാതകമെന്ന് പോലിസ്തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലിസ്. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം മണക്കാട്ട് വീട്ടില്‍ കൊച്ചുമോന്‍ എന്ന ആകാശി (22)നെയാണ് കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ കൊലപ്പെടുത്തിയതാണെന്ന് പോലിസ് കണ്ടെത്തിയത്. സംഭവത്തില്‍ സ്ത്രീകളടക്കം നാലു പേരാണുള്ളതെന്നു പോലിസ് പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മണക്കാട് സ്വാഗത് നഗറില്‍ രേഷ്മ (27), വലിയതുറ വാട്‌സ് റോഡില്‍ താമസിക്കുന്ന അല്‍ഫോണ്‍സ എന്നിവരെയാണ് വലിയതുറ പോലിസ് അറസ്റ്റ് ചെയ്തത്.
അല്‍ഫോ ണ്‍സയുടെ മകനും രേഷ്മയുടെ ഭര്‍ത്താവുമായ മുഖ്യ പ്രതി അനു അജു (27) ഒളിവിലാണ്. മറ്റൊരു പ്രതി കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരി വിളാകം വീട്ടില്‍ ജിത്തു എന്ന ജിതിനും (22) മറ്റു പ്രതികളും ഗൂഢാലോചന നടത്തിയാണ് കൊലപാതകം ചെയ്തതെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ ഒന്നാം തിയ്യതിയാണ് തമിഴ്‌നാട് അഞ്ചുഗ്രാമം സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ശുചീന്ദ്രം കൊറ്റയടി ഭാഗത്തുള്ള വിജനമായ പ്രദേശത്തെ കുളത്തിനു സമീപത്ത് നിന്നു കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം തമിഴ്‌നാട് പോലിസ് കണ്ടെത്തിയത്. അഞ്ചുഗ്രാമം പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് തിരുവനന്തപുരം സിറ്റി ഷാഡോ പോലിസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
Next Story

RELATED STORIES

Share it