kozhikode local

തപാല്‍ സമരം ആറാം ദിവസംഉരുപ്പടി വിതരണം ഉള്‍പ്പെടെ എല്ലാ സേവനങ്ങളും സ്തംഭിച്ചു

കോഴിക്കോട്: ആര്‍എംഎസ് ജീവനക്കാര്‍ എന്‍എഫ്പിഇ-എഫ്എന്‍പിഒ ജോയിന്റ് കൗണ്‍സില്‍ ആക്ഷന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന അനിശ്ചിതകലാ പണിമുടക്ക് കോഴിക്കോട്, വയനാട് ജില്ലകളില്‍ അഞ്ചാംദിവസവും പൂര്‍ണം.
തപാല്‍ മേഖലയില്‍ ജോലി ചെയ്യുന്ന രണ്ടര ലക്ഷത്തിലധികം വരുന്ന ഗ്രാമീണ ഡാക് സേവക് (ജിഡിഎസ്) ജീവനക്കാരുടെ ശമ്പള കമ്മീഷന്‍, കമലേഷ് ചന്ദ്ര കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കുന്നതിനു വേണ്ടിയാണ് തപാല്‍ ആര്‍എംഎസ് ജീവനക്കാര്‍ 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസ്, കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍, കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫിസുകളും അവയ്ക്ക് കീഴിലുള്ള മുഴവന്‍ സബ്, ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും കഴിഞ്ഞ അഞ്ച് ദിവസമായി അടഞ്ഞുകിടക്കുകയാണ്. തപാല്‍ വിതരണമുള്‍പ്പടെയുള്ള എല്ലാ സേവനങ്ങളും അഞ്ചാംദിവസവും സ്തംഭിച്ചു.ഹെഡ് പോസ്റ്റ് ഓഫിസിനു മുമ്പില്‍ ധര്‍ണ പാര്‍ട്ട് ടൈം കണ്ടിജന്റ് യൂനിയന്‍ നേതാവ് എ വി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. വി എ എന്‍ നമ്പൂതിരി (സമരസഹായ സമിതി ചെയര്‍മാന്‍), വിജയന്‍ കണ്ണങ്കര, ജി ജമുന, എം വിജയകുമാര്‍, കെ വി ജയരാജന്‍, എ പുരുഷോത്തമന്‍, പി കെ മുരളീധരന്‍, ആര്‍ ജൈനേന്ദ്രകുമാര്‍, എം രവീന്ദ്രന്‍ സംസാരിച്ചു. പി കെ ജിനേഷ് നന്ദിയും പി രാധാകൃഷ്ണന്‍, കെ പി മുരളീധരന്‍, കെ വിനോദ് കുമാര്‍, ടി സുരേഷ് കുമാര്‍, സി കെ ഷിജീഷ് കുമാര്‍, കെ ബബിത എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it