kozhikode local

തപാല്‍ പണിമുടക്ക് 12ാം ദിവസവും പൂര്‍ണം

കോഴിക്കോട്: തപാല്‍ ജീവനക്കാര്‍ എന്‍എഫ്പിഇ-എഫ്എന്‍പിഒ ജോയന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് കോഴിക്കോട്, വയനാട് ജില്ലകളില്‍ പന്ത്രണ്ടാം ദിവസവും പൂര്‍ണ്ണം.
തപാല്‍ മേഖലയില്‍ ജോലി ചെയ്യുന്ന രണ്ടര ലക്ഷത്തിലധികം വരുന്ന ഗ്രാമീണ ഡാക്ക് സേവക് (ജിഡിഎസ്) ജീവനക്കാരുടെ ശമ്പള കമ്മീഷന്‍, കമലേഷ് ചന്ദ്ര കമ്മറ്റി റിപോര്‍ട്ട് നടപ്പാക്കുന്നതിന് വേണ്ടിയാണ് തപാല്‍ ആര്‍എംഎസ് ജീവനക്കാര്‍ മെയ് 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക്— ആരംഭിച്ചത്. കോഴിക്കോട് എച്ച്പിഒ, കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ , കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫീസുകള്‍ക്ക് കീഴിലുള്ള മുഴുവന്‍ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും കഴിഞ്ഞ പന്ത്രണ്ട് ദിവസമായി അടഞ്ഞുകിടക്കുകയാണ്. കൂടാതെ ഹെഡ് സബ്—പോസ്റ്റോഫീസുകളിലെ ജിഡിഎസ് ജീവനക്കാരും പണിമുടക്കിലാണ്. തപാല്‍ വിതരണമുള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ഇന്നലെയും സ്തംഭിച്ചു. പണിമുടക്കിയ ജീവനക്കാര്‍ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ഇ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.
എം മെഹബൂബ് (കര്‍ഷക സംഘം), വി എ എന്‍ നമ്പൂതിരി (സമരസഹായ സമിതി), കെ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ ( മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), എം കെ ബീരാന്‍ (ഐഎന്‍ടിയുസി), കെ വി ജയരാജന്‍ (ബിഎസ്എന്‍എല്‍), കെ ദാമോദരന്‍ (ബിഎസ്എന്‍എല്‍),സി ശിവദാസന്‍ (കോണ്‍്‌ഫെഡറേഷന്‍), പി രമ (എന്‍എഫ്പിഇ), വിനോദ് കുമാര്‍ (എഫ്എന്‍പിഒ), ടി സുരേഷ് കുമാര്‍ (എഫ്എന്‍പിഒ) ,എം രവീന്ദ്രന്‍ , ആര്‍ ജൈനേന്ദ്രകുമാര്‍ സംസാരിച്ചു. പി രാധാകൃഷ്ണന്‍, പി കെ ജിനേഷ്, സി ഹൈദരാലി, ജി അജിത് കുമാര്‍, യു പി അജിത് കുമാര്‍, കെ പി മുരളീധരന്‍, കെ ബബിത, ടി എം ശ്രീജ, ജി ജമുന, സി ബാബുരാജ് നേതൃത്വം നല്‍കി.
തപാല്‍ സമര സഹായസമിതിയുടെ യോഗം നാളെ വൈകുന്നേരം 5 ന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടക്കുന്നതാണ്.സമരം ചെയ്യുന്ന ജീവനക്കാരും കുടുംബാങ്ങളും നാളെ രാവിലെ ഒമ്പതിന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ എത്തിച്ചേരണമെന്ന് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.




Next Story

RELATED STORIES

Share it