kozhikode local

തപാല്‍- ആര്‍എംഎസ് പണിമുടക്ക് ഏഴാംദിവസവും പൂര്‍ണം

കോഴിക്കോട്: തപാല്‍ ആര്‍എംഎസ് ജീവനക്കാര്‍ എന്‍എഫ്പിഇ-എഫ്എന്‍പിഒ ജോയിന്റ് കൗണ്‍സില്‍ ഓഫ് ആക്്ഷന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് കോഴിക്കോട് ,വയനാട് ജില്ലകളില്‍ ഏഴാം ദിവസവും പൂര്‍ണം.
തപാല്‍ മേഖലയില്‍ ജോലി ചെയ്യുന്ന രണ്ടര ലക്ഷത്തിലധികം വരുന്ന ഗ്രാമീണ ഡാക്ക് സേവക് (ജിഡിഎസ്) ജീവനക്കാരുടെ ശമ്പള കമ്മീഷന്‍, കമലേഷ് ചന്ദ്ര കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കുന്നതിന് വേണ്ടിയാണ് തപാല്‍ ആര്‍എംഎസ് ജീവനക്കാര്‍ 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. കോഴിക്കോട് എച്ച്പിഒ, കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍, കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫിസുകളും അവയ്ക്ക് കീഴിലുള്ള മുഴുവന്‍ സബ്, ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും കഴിഞ്ഞ അഞ്ച് ദിവസമായി അടഞ്ഞു കിടക്കുകയാണ്. തപാല്‍ വിതരണമുള്‍പ്പടെയുള്ള എല്ലാ സേവനങ്ങളും ഇന്നലെയും സ്തംഭിച്ചു.
പണി മുടക്കിയ ജീവനക്കാര്‍ കോഴിക്കോട് പോസ്റ്റല്‍ സൂപ്രണ്ട് ഓഫിസിലേക്ക് മാര്‍ച്ചും ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണയും നടത്തി. മാര്‍ച്ച് ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി അഡ്വ. എം രാജന്‍ ഉദ്ഘാടനം ചെയ്തു. വി എ എന്‍ നമ്പൂതിരി (സമരസഹായ സമിതി), എ കെ രമേഷ് (സിഐടിയു), സുകുമാരന്‍ പുന്നശ്ശേരി (എല്‍ഐസിപിഎ), സി ഹൈദരലി (എഫ്എന്‍പിഒ), ആര്‍ ജൈനേന്ദ്രകുമാര്‍ (എന്‍എഫ്പിഇ), എം കെ ബീരാന്‍ (ഐഎന്‍ടിയുസി), പി രമ (എന്‍എഫ്പിഇ), കെ വി ശശിധരന്‍ (ബിഎസ്എന്‍എല്‍), ജി ജമുന (എന്‍എഫ്പിഇ), പി എ ചന്ദ്രശേഖരന്‍ (സിഐടിയു), വി എസ് സുരേന്ദ്രന്‍ (എന്‍എഫ്പിഇ), എം രവീന്ദ്രന്‍ സംസാരിച്ചു.
പി രാധാകൃഷ്ണന്‍, കെ പി മുരളീധരന്‍, കെ വിനോദ് കുമാര്‍, ടി സുരേഷ്‌കുമാര്‍, സി കെ ഷിജീഷ്‌കുമാര്‍, കെ ബബിത, ടി എം ശ്രീജ, ടി പി വിശ്വനാഥന്‍, ടി പി രാധാകൃഷ്ണന്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it