Flash News

തന്നെ സഹായിച്ചെന്നത് കളവ്; ഉമ്മന്‍ചാണ്ടിയുടേത് സ്വകാര്യ അജണ്ട

പത്തനംതിട്ട: ഉമ്മന്‍ചാണ്ടിക്കെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ഡല്‍ഹിയില്‍ എത്തിയാലുടന്‍ ഉമ്മന്‍ചാണ്ടിക്കെതിരേ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വെണ്ണിക്കുളത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ പരാതിയില്ല. ഉമ്മന്‍ചാണ്ടി നടപ്പാക്കിയത് സ്വകാര്യ അജണ്ടയാണ്. അതിന് യുഡിഎഫിലെ മറ്റുള്ളവരെ ഉപയോഗിച്ചെന്നും കുര്യന്‍ പറഞ്ഞു. തന്നെ ഉമ്മന്‍ചാണ്ടി സഹായിച്ചുവെന്ന് പറയുന്നത് കളവാണ്. 2005ല്‍ തനിക്കു സീറ്റ് തരാന്‍ ഇടപെട്ടുവെന്നാണ് പറയുന്നത്. അന്ന് എ കെ ആന്റണി കൃത്യമായ നിലപാട് എടുത്തപ്പോള്‍ ഉമ്മന്‍ചാണ്ടി കൂടെ കൂടുകയായിരുന്നു. 2012ലും തന്നെ സഹായിച്ചിട്ടില്ല. അന്ന് പാര്‍ട്ടി ദേശീയ നേതൃത്വമാണ് സഹായിച്ചത്. തനിക്ക് എന്തു സഹായം ചെയ്‌തെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. രാഷ്ട്രീയപരമായി ആവശ്യപ്പെട്ടതുപോലും ചെയ്തുതന്നിട്ടില്ലെന്നും അദ്ദേഹത്തോട് കടപ്പാടില്ലെന്നും കുര്യന്‍ പറഞ്ഞു. ഇത്തവണ തന്റെ സീറ്റ് ഇല്ലാതാക്കാനാണ് യുവനേതാക്കളെ കൊണ്ട് അപമാനിച്ചത്. താന്‍ ആരോടും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല.
സീറ്റ് വിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ വീട്ടില്‍ വന്നുകണ്ട് മാപ്പു ചോദിച്ചതായും പി ജെ കുര്യന്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിച്ച അനുയായികളെ ശാസിച്ചതായും ചെന്നിത്തല തന്നെ അറിയിച്ചു.
Next Story

RELATED STORIES

Share it