തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാരെ സ്ഥിരപ്പെടുത്തി

തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാരെ സ്ഥിരപ്പെടുത്തിതിരുവനന്തപുരം: പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തിയ ലൈബ്രേറിയന്‍, ആയ, നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍മാര്‍ എന്നിവരുടെ 35 ശതമാനം തസ്തികകള്‍ ഫുള്‍ടൈം കണ്ടിജന്റ് തസ്തികകളായി ഉയര്‍ത്തി നിലവിലുള്ള സ്ഥാപനങ്ങളില്‍ തന്നെ തുടരാന്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തും. കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതുതായി 100 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. തിരുവൈപ്പിന്‍, എളങ്കുന്നപ്പുഴയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ ആര്‍ട്‌സ് & സയന്‍സ് കോളജില്‍ കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ രണ്ട് അസിസ്റ്റന്റ് പ്രഫസര്‍ തസ്തിക വീതം സൃഷ്ടിക്കും. മോട്ടാര്‍ വാഹന വകുപ്പില്‍ ഇരിട്ടി, നന്മണ്ട, പേരാമ്പ്ര, തൃപ്രയാര്‍, കാട്ടാക്കട, വെള്ളരിക്കുണ്ട് എന്നീ പുതിയ സബ് ആര്‍ടി ഓഫിസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി  60 സ്ഥിരം തസ്തികകളും 12 താല്‍ക്കാലിക തസ്തികകളും സൃഷ്ടിക്കും. കേരള നിയമപരിഷ്‌കരണ കമ്മീഷന്‍ അംഗമായി റിട്ട. ജില്ലാ ജഡ്ജി കെ ജോര്‍ജ് ഉമ്മനെ നിയമിക്കാനും തീരുമാനിച്ചു.പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആയി വിരമിച്ച കെ ജെ വര്‍ഗീസിനെ തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രവും തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കും സ്ഥാപിക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ ആയി നിയമിക്കാന്‍ തീരുമാനിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പദവിയിലാണ് നിയമനം.  എന്‍ഐഎ കൊച്ചി ബ്രാഞ്ചിന് ഓഫിസും പാര്‍പ്പിടവും ഉള്‍പ്പെടെയുള്ള സമുച്ചയം പണിയുന്നതിന് എച്ച്എംടിക്ക് അനുവദിച്ച ഭൂമിയില്‍ നിന്ന് 3 ഏക്കര്‍ അനുവദിക്കാന്‍ തീരുമാനിച്ചു. കേരള കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന 19 ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയ തീരുമാനം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചു.കേരള ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനില്‍ (കില) 1990 മുതല്‍ അഞ്ച് താല്‍ക്കാലിക ഗാര്‍ഡനര്‍മാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയത് പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it