തട്ടിക്കൊണ്ടു പോവുന്നുവെന്ന സംശയം

കര്‍ണാടക: ഓട്ടോയിലിരുന്നു രണ്ടു വയസ്സുകാരന്‍ കരഞ്ഞതിനെ തുടര്‍ന്നു പിതാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് അവശനാക്കി. തട്ടിക്കൊണ്ടു പോവുകയാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ആളുകള്‍ മര്‍ദിച്ചത്.
മംഗലാപുരത്തെ ഉജിറിലാണു സംഭവം. ഓട്ടോയില്‍ മകനുമായി യാത്ര ചെയ്യുകയായിരുന്ന ഖാലിദെന്ന 30കാരനാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്.
കുഞ്ഞ് കരയുന്നതു കണ്ട് രണ്ട് ബൈക്കുകാര്‍ പിന്തുടര്‍ന്നുവെന്നും ചായ കുടിക്കുന്നതിനായി ഹോട്ടലിലെത്തിയപ്പോള്‍ ഇവര്‍ വന്നു കുട്ടി എന്തിനാണു കരഞ്ഞതെന്ന് ചോദിച്ചുവെന്നുമാണു പോലിസ് പറയുന്നത്. ഖാലിദിന്റെ വിശദീകരണത്തില്‍ തൃപ്തി തോന്നാത്തതിനെ തുടര്‍ന്നു മര്‍ദിക്കുകയായിരുന്നു. പിന്നീട് പോലിസെത്തി ഭാര്യയെ ഫോണില്‍ വിളിച്ച് സംസാരിച്ച ശേഷമാണ് പ്രശ്‌നം ഒഴിവായത്.
Next Story

RELATED STORIES

Share it