Flash News

തട്ടിക്കൊണ്ടുപോയ യുവതിയെ കൂട്ടബലാല്‍സംഗത്തിനു ശേഷം വഴിയില്‍ വലിച്ചെറിഞ്ഞു



ഗുഡ്ഗാവ്: ഗുഡ്ഗാവില്‍ നിന്നു തട്ടിക്കൊണ്ടുപോയ 35കാരിയെ ഓടുന്ന കാറില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയശേഷം ഗ്രേറ്റര്‍ നോയിഡയില്‍ വലിച്ചെറിഞ്ഞു. ഗ്രേറ്റര്‍ നോയിഡയിലെ ചാച്ചക റസ്‌റ്റോറന്റിനു പുറത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനാണു യുവതിയെ അവശനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് യുവതിയെ മൂന്നംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. നിരവധി മണിക്കൂര്‍ യുവതി പീഡനത്തിനിരയായി. യുവതിയെ കണ്ടെത്തിയ സ്ഥലത്തുനിന്ന് ബിയര്‍ കുപ്പികള്‍ കണ്ടെത്തി. സംഘം ലഹരിയിലായിരുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നുവെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശിനിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. സോഹ്‌നയിലെ തന്റെ വീടിനടുത്ത് നടക്കുമ്പോഴായിരുന്നു സംഘം യുവതിയെ റാഞ്ചിയത്. ഡല്‍ഹിയിലൂടെയാണ് യുവതിയെയും വഹിച്ച് കാര്‍ ഓടിയത്. പോലിസില്‍ പരാതിപ്പെട്ടാല്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു. സോഹ്‌നയില്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ രണ്ടാഴ്ച മുമ്പാണ് യുവതിയെത്തിയത്. പോലിസ് യുവതിയുടെ മൊഴിയെടുത്തു. തലസ്ഥാനമേഖലയിലെ പ്രധാന റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചുവരികയാണ്. തലസ്ഥാനനഗര മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 29ന് ഗുഡ്ഗാവിലെ മനേസറില്‍ സ്ത്രീയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഘം അവരുടെ ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it