kasaragod local

തടഞ്ഞു നിര്‍ത്തി ആക്രമണം; സ്‌കൂട്ടറും മൊബൈല്‍ ഫോണും തട്ടിയെടുത്തു



ആദൂര്‍: രണ്ടുപേരെ റോഡില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച് പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് സ്‌കൂട്ടര്‍ തട്ടിക്കൊണ്ടുപോയതായി പരാതി. ഇടുക്കി സ്വദേശികളായ സാജന്‍ ജോസ് (39), ഷൈജു ജോസ് (42) എന്നിവരെയാണ് അക്രമിച്ചത്. ഇരുവരേയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30ന് ബെള്ളൂരിനടുത്ത് കൊളത്തൂപാറയിലാണ് സംഭവം. റബര്‍ ടാപ്പിങ് തൊഴിലാളികളായ ഇരുവരും കൊളത്തുപാറയിലാണ് താമസം. ഇവരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ ആദൂര്‍ പോലിസ് കേസെടുത്തു. അന്വേഷണത്തില്‍ സ്‌കൂട്ടര്‍ സംഭവം നടന്ന സ്ഥലത്ത് നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള മൈന്തപ്പാറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി പള്ളപ്പാടിയില്‍ പോയ ഇരുവരും കൊളത്തുപാറയിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുമ്പോഴാണ് സംഭവം. കീശയിലുണ്ടായിരുന്ന 1200 രൂപയും മൊബൈല്‍ ഫോണും തട്ടിപ്പറിക്കുകയും റോഡില്‍ വീണ ഇരുവരേയും മര്‍ദ്ദിച്ച് സ്‌കൂട്ടറുമായി സംഘം കടന്നുകളയുകയായിരുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടന്‍ പിടികുടാനാകുമെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it