Flash News

ഡോ. ശ്വേതയെ സ്വന്തം ഇഷ്ടപ്രകാരം വിട്ട് ഉത്തരവായി



കൊച്ചി: മിശ്രവിവാഹിതയായ തന്റെ ഭാര്യ ഡോ. ശ്വേതയെ വീട്ടുകാര്‍ നിയമവിരുദ്ധമായി തടങ്കലിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി റിന്റോ ഐസക് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. റിന്റോക്കൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നേരത്തേ വാദം കേള്‍ക്കലിനിടെ ശ്വേത കോടതിയെ അറിയിച്ചിരുന്നു. ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്ത രേഖകള്‍ കോടതി പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെയാണ് ശ്വേതയെ സ്വന്തം ഇഷ്ടപ്രകാരം വിട്ട് ഹൈക്കോടതി ഉത്തരവായത്. തൃപ്പൂണിത്തുറയിലെ വിവാദമായ ശിവശക്തി യോഗാകേന്ദ്രത്തില്‍ ശ്വേത പീഡനത്തിന് ഇരയായെന്ന മൊഴിയുടെ അടിസ്ഥാനത്തിലെ നടപടികള്‍ ഉചിതമായ നിയമസംവിധാനത്തില്‍ തുടരട്ടെയെന്നും കോടതി വ്യക്തമാക്കി. യോഗാ കേന്ദ്രത്തിലുണ്ടായ അനുഭവം വിശദമാക്കി ശ്വേത കോടതിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. യോഗാ കേന്ദ്രത്തിനെതിരേ ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it