ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് എസ്ഡിപിഐ നിവേദനം നല്കി
BY kasim kzm20 Sep 2018 4:35 AM GMT
kasim kzm20 Sep 2018 4:35 AM GMT
പൊന്നാനി: ഓഖി ദുരന്തത്തില്‍ എല്ലാം തകര്‍ന്ന് ഒമ്പതുമാസം പിന്നിട്ടിട്ടും തലചായ്ക്കാനിടമില്ലാതെ 15 കുടുംബങ്ങള്‍ പെരുവഴിയിലായതില് പരിഹാരം ആവശ്യപ്പെട്ട് എസ്ഡിപിഐ പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് നിവേദനം നല്കി. പൊന്നാനി എംഇഎസ് സ്കൂളിനടുത്തുള്ള പതിനഞ്ചോളം കുടുംബങ്ങളാണ് സര്‍ക്കാരിന്റെ അവഗണനയില്‍ ദുരിതത്തില്‍ കഴിയുന്നത്.
നഷ്ടപരിഹാരം ലഭിക്കുമെന്നും പുനരധിവാസം വേഗത്തില്‍ ഉറപ്പാക്കുമെന്നും സ്പീക്കര്‍ അടക്കമുള്ളവര്‍ പറഞ്ഞു എന്നല്ലാതെ ഒരു നടപടിയുമുണ്ടായില്ലെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. ഇവരുടെ പുനരധിവാസം വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യവുമായാണ് എസ്ഡിപിഐ പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കിയത്.
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്കി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് വീട് നഷ്ടപ്പെട്ടവരുടെ പ്രതികരണം. കഴിഞ്ഞ ഒമ്പതുമാസമായി ഈ മല്‍സ്യത്തൊഴിലാളികള്‍ വാടകവീടുകളില്‍ കഴിയുകയാണ്. വാടക നല്കാന് കഴിയാത്തതിനാല്‍ പലരും പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണിപ്പോള്‍. പതിനഞ്ച് കുടുംബങ്ങളാണ് സര്‍ക്കാരിന്റെ സഹായത്തിനായി കാത്തിരിക്കുന്നത്. ഇവര്‍ക്ക് വീട് തകര്‍ന്നതിന് നേരത്തെ നാമമാത്രമായ തുകയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. സ്വന്തമായി ഒരു വീടിനായി നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല.
കഴിഞ്ഞ മൂന്നുമാസമായി കടലില്‍നിന്ന് ആവശ്യത്തിന് മല്‍സ്യവും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഓഖിയില്‍ വീടുകള്‍ തകര്‍ന്നശേഷം പലരും ബന്ധുവീടുകളിലാണ് അഭയം തേടിയത്.
സര്‍ക്കാരില്‍നിന്നു ലഭിച്ച തുച്ഛമായ ധനസഹായം ഒന്നിനും തികഞ്ഞില്ലെന്ന്് ദുരിതബാധിതര്‍ പറയുന്നു. ദുരിതം അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കുകയും ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ എസ്ഡിപിഐ പൊന്നാനി മുന്‍സിപ്പല്‍ കമ്മിറ്റി കൂടെ ഉണ്ടാവുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കി.
നഷ്ടപരിഹാരം ലഭിക്കുമെന്നും പുനരധിവാസം വേഗത്തില്‍ ഉറപ്പാക്കുമെന്നും സ്പീക്കര്‍ അടക്കമുള്ളവര്‍ പറഞ്ഞു എന്നല്ലാതെ ഒരു നടപടിയുമുണ്ടായില്ലെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. ഇവരുടെ പുനരധിവാസം വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യവുമായാണ് എസ്ഡിപിഐ പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കിയത്.
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്കി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് വീട് നഷ്ടപ്പെട്ടവരുടെ പ്രതികരണം. കഴിഞ്ഞ ഒമ്പതുമാസമായി ഈ മല്‍സ്യത്തൊഴിലാളികള്‍ വാടകവീടുകളില്‍ കഴിയുകയാണ്. വാടക നല്കാന് കഴിയാത്തതിനാല്‍ പലരും പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണിപ്പോള്‍. പതിനഞ്ച് കുടുംബങ്ങളാണ് സര്‍ക്കാരിന്റെ സഹായത്തിനായി കാത്തിരിക്കുന്നത്. ഇവര്‍ക്ക് വീട് തകര്‍ന്നതിന് നേരത്തെ നാമമാത്രമായ തുകയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. സ്വന്തമായി ഒരു വീടിനായി നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല.
കഴിഞ്ഞ മൂന്നുമാസമായി കടലില്‍നിന്ന് ആവശ്യത്തിന് മല്‍സ്യവും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഓഖിയില്‍ വീടുകള്‍ തകര്‍ന്നശേഷം പലരും ബന്ധുവീടുകളിലാണ് അഭയം തേടിയത്.
സര്‍ക്കാരില്‍നിന്നു ലഭിച്ച തുച്ഛമായ ധനസഹായം ഒന്നിനും തികഞ്ഞില്ലെന്ന്് ദുരിതബാധിതര്‍ പറയുന്നു. ദുരിതം അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കുകയും ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ എസ്ഡിപിഐ പൊന്നാനി മുന്‍സിപ്പല്‍ കമ്മിറ്റി കൂടെ ഉണ്ടാവുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT