Flash News

ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ഷ്ട്രേഷന്‍ തടഞ്ഞ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ

തിരുവനന്തപുരം: 2000 സിസിയ്ക്കു മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ഷ്ട്രേഷന്‍ തടഞ്ഞ ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്തു. എന്നാല്‍ പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനുള്ള നിരോധനം തുടരും. സ്വകാര്യ ഓട്ടോമൊബൈല്‍ കമ്പനി സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിഷയം വേണ്ടത്ര പഠിക്കാതെയാണ് ഹരിത ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചതെന്ന് ഹരജിക്കാര്‍ ആരോപിച്ചിരുന്നു.
അതിനിടെ പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനുള്ള നിരോധനത്തിനെതിരെ കേരളം സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

[related]ട്രൈബ്യൂണല്‍ വിധി നടപ്പാക്കുക അസാധ്യമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി
തച്ചങ്കരി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. വിധി നടപ്പാക്കേണ്ടിവന്നാല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഒട്ടുമിക്കതും നിരത്തിലിറക്കാന്‍ കഴിയാതാകുമെന്നും പൊതുഗതാഗത സംവിധാനം, ചരക്കുഗതാഗതം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുഖ്യമന്ത്രിയെ ബോധിപ്പിച്ചത്്. എന്നാല്‍, ട്രൈബ്യൂണല്‍ വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിക്ക് സര്‍ക്കാര്‍ എതിരല്ലെന്നും മുഖ്യമന്ത്രിയുമായി തീരുമാനിച്ച് ഭാവികാര്യങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2,000 സിസിക്ക് മുകളിലുള്ള പഴയ ഡീസല്‍ വാഹനങ്ങള്‍ ഒരു മാസത്തിനകം നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്നതാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉത്തരവ്. ഒരു മാസത്തിനു ശേഷം ഇത്തരം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയാല്‍ പിടിച്ചെടുക്കണം. കൂടാതെ നിയമംലഘിച്ച് ഓടുന്ന ഓരോ ദിവസത്തിനും 10,000 രൂപ പിഴ ഈടാക്കാനും ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ഗ്രീന്‍ ടൈബ്യൂണല്‍ ബെഞ്ച് വിധിച്ചിരുന്നു.
പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഹെവി, ലൈറ്റ് മോട്ടോര്‍ ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളില്‍ പ്രവേശിക്കരുതെന്നാണ് ട്രൈബ്യബണലിന്റെ ഉത്തരവില്‍ പറയുന്നത്. ഡല്‍ഹിയിലേതുപോലെ കേരളത്തിലും പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ബസ്സുകളും ലോറികളും കാറുകളും ഓട്ടോകളുമെല്ലാം വിഷം തുപ്പുന്നവയാണെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it