Flash News

ഡല്‍ഹിയില്‍ കശ്മീരികളെ ഭീകരവാദികളെന്ന് വിളിച്ച് മര്‍ദിച്ചു

ഡല്‍ഹിയില്‍ കശ്മീരികളെ ഭീകരവാദികളെന്ന് വിളിച്ച് മര്‍ദിച്ചു
X

ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നാല് കശ്മീരികളെ ആള്‍ക്കൂട്ടം ഭീകരവാദികളെന്ന് വിളിച്ച് മര്‍ദിച്ചു. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. കേസില്‍ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സണ്‍ലൈറ്റ് കോളനിയില്‍ താമസിക്കുന്ന 40കാരനും മൂന്ന് സഹോദരിമാരുമാണ് ആക്രമിക്കപ്പെട്ടത്. കശ്മീരി ഭീകരവാദികളെന്ന് വിളിച്ച് വടി ഉപയോഗിച്ച് അടിക്കുകയായിരുന്നുവെന്ന് മര്‍ദിക്കപ്പെട്ടവര്‍ ആരോപിക്കുന്നു. എന്നാല്‍, കശ്മീരികള്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. തെരവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് കൂടുതല്‍ നായ്ക്കളെ പ്രദേശത്തേക്ക് ആകര്‍ഷിക്കുമെന്നും ഇത് ഇവിടെ താമസിക്കുന്നവര്‍ക്ക് ശല്യമാവുമെന്നുമാണ് ആരോപണം.

എന്നാല്‍, ഭീകരന്മാരായ കശ്മീരികള്‍ ഒഴിഞ്ഞു പോവുക എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ആക്രമണമെന്നാണ് ഇരകളുടെ പക്ഷം. തങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ വാടകയ്ക്കു താമസിക്കുന്നവരാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് സഹോദരങ്ങളെ മര്‍ദിച്ചതെന്ന് സംഭവത്തിന്റെ വീഡിയോ തെളിയിക്കുന്നു. ഇറാനില്‍ നിന്നെത്തിയ തങ്ങളുടെ ബന്ധുവിനെ അവര്‍ താമസിക്കുന്ന ഹോട്ടലില്‍ കൊണ്ടുവിടാന്‍ പോവുന്നതിനിടെയാണ് ജനക്കൂട്ടം ഹോക്കി സ്റ്റിക്കുകളും ദണ്ഡുകളുമായി തടഞ്ഞുനിര്‍ത്തി ആക്രമിച്ചതെന്ന് ഇരകള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it