ട്രെയിനുകള്‍നേര്‍ക്കുനേര്‍; ഒഴിവായത് വന്‍ദുരന്തം

കടുത്തുരുത്തി: കടുത്തുരുത്തിക്ക് സമീപം ട്രെയിനുകള്‍ ഒരേ പാളത്തിലൂടെ നേര്‍ക്കുനേര്‍ വന്നെങ്കിലും തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായി. കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസും കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന മെമു ട്രെയിനുമാണ് ഒരേ പാളത്തിലൂടെ മുഖാമുഖം എത്തിയത്.
ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷന് സമീപത്തുവച്ചാണ് ട്രെയിനുകള്‍ സിഗ്‌നല്‍ തെറ്റിച്ച് ഒരേ പാളത്തില്‍ ഓടിയത്. സിഗ്‌നല്‍ ശ്രദ്ധിക്കാതെ മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റ് വണ്ടി മുന്നോട്ടെടുത്തതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
രണ്ടുമണിക്കൂറോളം ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം- കോട്ടയം റൂട്ടില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടിയിരുന്നത്. മെമു ട്രെയിന്‍ പിന്നോട്ട് എടുത്തശേഷമാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്.
Next Story

RELATED STORIES

Share it