ട്രാഫിക്ക് ബോധവല്‍ക്കരണവുമായി ഭൂട്ടാനിലേക്ക് ബൈക്ക് യാത്ര നടത്തിയ യുവാക്കള്‍ തിരിച്ചെത്തി
BY Sumeera SMR26 Feb 2016 4:42 AM GMT
Sumeera SMR26 Feb 2016 4:42 AM GMT
ശാഫി തെരുവത്ത്
കാസര്‍കോട്: റോഡപകടങ്ങളെക്കുറിച്ചും വാഹനയാത്രക്കാര്‍ക്ക് ട്രാഫിക്ക് നിയമങ്ങളെ കുറിച്ചും ബോധവല് വരിക്കാനുമായി കാസര്‍കോട്ടെ രണ്ട് യുവാക്കള്‍ ബൈക്കില്‍ കാസര്‍കോട് നിന്നും ഭൂട്ടാനിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തി. തളങ്കര തെരുവത്ത് സ്വദേശിയായ ഷാനവാസ്, പള്ളിക്കരയിലെ ഷേക്ക് റൈഹാന്‍ എന്നിവരാണ് ഇന്നലെ വൈകീട്ട് കാസര്‍കോട്ടെത്തിയത്.
കഴിഞ്ഞ മാസം 31ന് രാവിലെയാണ് ഇരുവരും കാസര്‍കോട് നിന്നും ബൈക്കുകളില്‍ യാത്ര തിരിച്ചത്. കെഎല്‍ 14 ക്യൂ 9889 നമ്പര്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ ഷാനവാസും കെഎല്‍ 60 എഫ് 3263 ബജാജ് പള്‍സര്‍ ബൈക്കില്‍ റൈഹാനുമാണ് 6000 കി.മി യാത്ര നടത്തിയത്. തണുപ്പും ചൂടും അനുഭവിച്ചുള്ള യാത്ര സുഖകരമായിരുന്നുവെന്നും ഈ യാത്ര കൊണ്ട് ഓരോ ദേശങ്ങളെ കുറിച്ചും കൂടുതല്‍ അറിയാന്‍ കഴിഞ്ഞുവെന്നും ഇരുവരും പറഞ്ഞു. കാസര്‍കോട് നിന്നും ബംഗളൂരു വഴി സിലുഗുരി വഴിയാണ് ഭൂട്ടാനിലെത്തിയത്. ഓരോ സ്ഥലത്തും എത്തിയപ്പോള്‍ നല്ല സ്വീകരണവും പ്രോല്‍സാഹനവും പിന്തുണയും ലഭിച്ചതായി ഷാനവാസും റൈഹാനും പറഞ്ഞു.
ഭൂട്ടാന് വഴി ഗുഹാട്ടി ഷില്ലോങ്ങ്, ചിറാപുഞ്ചി, സിലുഗുരി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ആന്ധ്രയിലെ നെല്ലുര്‍, ബംഗളൂരു വഴിയാണ് തിരിച്ചെത്തിയത്. ഇരുവരും കാസര്‍കോട്ടെ കെഎല്‍ 14 മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ് അംഗങ്ങളാണ്. യാത്ര കഴിഞ്ഞ് ഇന്നലെ എത്തിയ ഇവരെ സിടിഎം പെട്രോള്‍ പമ്പിന് സമീപം വച്ച് ക്ലബ്ബ് അംഗങ്ങള്‍ സ്വീകരിച്ചു. ഇനിയും ഇത്തരം യാത്രകള്‍ നടത്താന്‍ ഈ യാത്ര പ്രോല്‍സാഹനം ഉണ്ടാക്കിയതായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇരുവരും പറഞ്ഞു. സ്വന്തം ചെലവിലായിരുന്നു യാത്ര.
കാസര്‍കോട്: റോഡപകടങ്ങളെക്കുറിച്ചും വാഹനയാത്രക്കാര്‍ക്ക് ട്രാഫിക്ക് നിയമങ്ങളെ കുറിച്ചും ബോധവല് വരിക്കാനുമായി കാസര്‍കോട്ടെ രണ്ട് യുവാക്കള്‍ ബൈക്കില്‍ കാസര്‍കോട് നിന്നും ഭൂട്ടാനിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തി. തളങ്കര തെരുവത്ത് സ്വദേശിയായ ഷാനവാസ്, പള്ളിക്കരയിലെ ഷേക്ക് റൈഹാന്‍ എന്നിവരാണ് ഇന്നലെ വൈകീട്ട് കാസര്‍കോട്ടെത്തിയത്.
കഴിഞ്ഞ മാസം 31ന് രാവിലെയാണ് ഇരുവരും കാസര്‍കോട് നിന്നും ബൈക്കുകളില്‍ യാത്ര തിരിച്ചത്. കെഎല്‍ 14 ക്യൂ 9889 നമ്പര്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ ഷാനവാസും കെഎല്‍ 60 എഫ് 3263 ബജാജ് പള്‍സര്‍ ബൈക്കില്‍ റൈഹാനുമാണ് 6000 കി.മി യാത്ര നടത്തിയത്. തണുപ്പും ചൂടും അനുഭവിച്ചുള്ള യാത്ര സുഖകരമായിരുന്നുവെന്നും ഈ യാത്ര കൊണ്ട് ഓരോ ദേശങ്ങളെ കുറിച്ചും കൂടുതല്‍ അറിയാന്‍ കഴിഞ്ഞുവെന്നും ഇരുവരും പറഞ്ഞു. കാസര്‍കോട് നിന്നും ബംഗളൂരു വഴി സിലുഗുരി വഴിയാണ് ഭൂട്ടാനിലെത്തിയത്. ഓരോ സ്ഥലത്തും എത്തിയപ്പോള്‍ നല്ല സ്വീകരണവും പ്രോല്‍സാഹനവും പിന്തുണയും ലഭിച്ചതായി ഷാനവാസും റൈഹാനും പറഞ്ഞു.
ഭൂട്ടാന് വഴി ഗുഹാട്ടി ഷില്ലോങ്ങ്, ചിറാപുഞ്ചി, സിലുഗുരി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ആന്ധ്രയിലെ നെല്ലുര്‍, ബംഗളൂരു വഴിയാണ് തിരിച്ചെത്തിയത്. ഇരുവരും കാസര്‍കോട്ടെ കെഎല്‍ 14 മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ് അംഗങ്ങളാണ്. യാത്ര കഴിഞ്ഞ് ഇന്നലെ എത്തിയ ഇവരെ സിടിഎം പെട്രോള്‍ പമ്പിന് സമീപം വച്ച് ക്ലബ്ബ് അംഗങ്ങള്‍ സ്വീകരിച്ചു. ഇനിയും ഇത്തരം യാത്രകള്‍ നടത്താന്‍ ഈ യാത്ര പ്രോല്‍സാഹനം ഉണ്ടാക്കിയതായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇരുവരും പറഞ്ഞു. സ്വന്തം ചെലവിലായിരുന്നു യാത്ര.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT