ട്രംപിന്റേത് അവിവേക നടപടി: കാന്തപുരം

കോഴിക്കോട്: മുസ്‌ലിംകളുടെ മൂന്നാമത്തെ വലിയ ആരാധനാ കേന്ദ്രമായ ബൈത്തുല്‍ മുഖദ്ദിസ് നിലകൊള്ളുന്ന ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനവും ആഗോള സമാധാന ശ്രമങ്ങള്‍ക്ക് കനത്ത പ്രഹരവുമാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. ബൈത്തുല്‍ മുഖദ്ദിസ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇസ്‌ലാമിക തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. നൂറ്റാണ്ടുകളായി ഫലസ്തീനിന്റെ ഭാഗമാണ് ഈ പള്ളിയും അത് നിലകൊള്ളുന്ന സ്ഥലവും. 1948ല്‍ ഫലസ്തീനിന്റെ വിവിധ ഭാഗങ്ങള്‍ വെട്ടിപ്പിടിച്ച് അവരെ ആട്ടിയോടിച്ച ഇസ്രായേല്‍ ഇപ്പോള്‍ ബൈത്തുല്‍ മുഖദ്ദിസ് പിടിച്ചടക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഇസ്‌ലാമിക സമൂഹം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
Next Story

RELATED STORIES

Share it