Idukki local

ടെക്‌സ്റ്റൈല്‍സിന് മുന്നിലെ അടിപിടി: യുവതിയെ കാമുകനൊപ്പം വിട്ടു

തൊടുപുഴ: വിവാഹവസ്ത്രങ്ങള്‍ എടുക്കാന്‍ ടൗണിലെ തുണിക്കടയില്‍ എത്തിയ പെണ്‍കുട്ടിയെ കാമുകന്‍ കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം ഒത്തുതീര്‍പ്പാക്കി .പെണ്‍കുട്ടിയെ കാമുകനൊപ്പം വിട്ടു.
പോലിസ് നടത്തിയ ചര്‍ച്ചയില്‍ കാമുകനായ ഈരാറ്റുപേട്ട സ്വദേശി മുജീബിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് ഉടുമ്പന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടി നിലപാടെടുത്തതോടെയാണ് ഈ തീരുമാനമുണ്ടായത്. ഇന്നലെ തൊടുപുഴ എസ്‌ഐ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ഞായറാഴ്ച പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടക്കാനിരിക്കെയാണ് ബുധനാഴ്ച പ്രശ്‌നങ്ങളുണ്ടായത്. വിവാഹം ഉറപ്പിച്ചതിന്റെ ഭാഗമായി ഏറെ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നുമുള്ള നിലപാടാണ് ഇരുകുടുംബങ്ങളും സ്വീകരിച്ചത്.
ഇക്കാര്യത്തില്‍ പൂര്‍ണ്ണമായും തീരുമാനമായില്ല. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് തൊടുപുഴയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന് മുന്നിലാണ് കാമുകനും സംഘവും പ്രതിശ്രുത വരനെയും യുവതിയുടെ സഹോദരനെയും ആക്രമിച്ചത്.കടയില്‍ തുണികളെടുക്കാനെത്തിയ യുവതിയെ വിളിച്ചിറക്കിക്കൊണ്ടുപോകാന്‍ കാമുകനെത്തിയത് തടഞ്ഞതോടെയാണ് പ്രശ്‌നമുണ്ടായത്.അടിപിടിയുണ്ടാക്കിയതിന് കാമുകനടക്കം അഞ്ച് പേര്‍ക്കെതിരെ പോലിസ് കേസുണ്ട്.
Next Story

RELATED STORIES

Share it