Flash News

ടെക്‌സസ് വെടിവയ് പ്: അക്രമി മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍



ടെക്‌സസ്: ടെക്‌സസിലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞു. യുഎസ് വ്യോമസേനയില്‍ സേവനം അനുഷ്ഠിച്ച പാട്രിക് കെല്ലി എന്ന 26കാരനാണു വെടിവച്ചതെന്നാണു വിവരം.ഞായറാഴ്ച ദേവാലയത്തില്‍ നടത്തിയ െവടിവയ്പില്‍ 26 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  ഞായറാഴ്ച പ്രാദേശിക സമയം 11ഓടെ സതര്‍ലാന്‍ഡ് സ്പ്രിങ്‌സ് ബാപ്റ്റിസ്റ്റ് പള്ളിയിലായിരുന്നു വെടിവയ്പ്. രക്ഷപ്പെട്ട പ്രതിയെ രണ്ടു പേര്‍ ചേര്‍ന്ന് സാഹസികമായി പിന്തുടരുകയും  ഇയാളുടെ കാര്‍ നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു. പിന്നീട് ഇവര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.  പേലിസെത്തുമ്പോഴക്കും പ്രതി കാറില്‍  സ്വയം വെടിവച്ചു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് സമീപത്തുള്ള വലേരോ ഗ്യാസ് സ്‌റ്റേഷനിലെത്തിയ പ്രതിവാഹനം ഇവിടെ ഉപേക്ഷിച്ച് പ്രാര്‍ഥനാ ഹാളിലെത്തി വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.  2010 മുതല്‍ ന്യൂമെക്‌സിക്കോയിലെ ഹോളോമാന്‍ എയര്‍ഫോഴ്‌സ് ബേസില്‍ ജോലി ചെയ്തിരുന്നു.  ശേഷം ടെക്‌സസിലെ ഒരു വാട്ടര്‍ പാര്‍ക്കില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരികയായിരുന്നു. വെടിവയ്പിന് ഉപയോഗിച്ച തോക്കുമായി ഇയാള്‍ നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.ആക്രമണത്തിനു കാരണം തോക്കിനു ലൈസന്‍സിലെ അപാകതയല്ലെന്നും പ്രതിയുടെ മാനസിക പ്രശ്‌നങ്ങളാണെന്നും ട്രംപ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it