ടുഡു ഡബിളില്‍ സര്‍വീസസിന് കിരീടം

നാഗ്പൂര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സര്‍വീസസ് കിരീടം നിലനിര്‍ത്തി. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ മഹാരാഷ്ട്രയെയാണ് സര്‍വീസസ് തോല്‍പ്പിച്ചത്.
ഇത് നാലാം തവണയാണ് സന്തോഷ് ട്രോഫിയില്‍ സര്‍വീസസ് ചാംപ്യന്‍മാരാവുന്നത്. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സര്‍വീസസിന്റെ വിജയം.
കളിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമായിരുന്നു സര്‍വീസസിന്റെ തിരിച്ചുവരവ്. ഇരട്ട ഗോള്‍ നേടിയ അര്‍ജുന്‍ ടുഡുവാണ് സര്‍വീസസിന്റെ ഹീറോ. 26, 37 മിനിറ്റുകളിലാണ് ടുഡു സര്‍വീസസിനു വേണ്ടി നിറയൊഴിച്ചത്.
15ാം മിനിറ്റില്‍ മുഹമ്മദ് ഷബാസാണ് മഹാരാഷ്ട്രയുടെ ഏക ഗോള്‍ നേടിയത്. 88ാം മിനിറ്റില്‍ ഹാര്‍ദിക് കനോജിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് സര്‍വീസസ് മല്‍സരം പൂര്‍ത്തിയാക്കിയത്.
കിരീടം നേടിയ സര്‍വീസസിന് അഞ്ച് ലക്ഷം രൂപയും റണ്ണേഴ്‌സപ്പായ മഹാരാഷ്ട്രയ്ക്ക് മൂന്ന് ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിച്ചു.
Next Story

RELATED STORIES

Share it