ടിപി വധക്കേസ് സാക്ഷിക്കു നേരെ ആക്രമണം

വടകര: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി പറഞ്ഞ ആള്‍ക്കു നേരെ ഒഞ്ചിയത്ത് ആക്രമണം. കുന്നുമ്മക്കര പുതിയോട്ടില്‍ മീത്തല്‍ പ്രമോദിനാണ് (44) പരിക്കേറ്റത്. അക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ആര്‍എംപി ആരോപിച്ചു. ആക്രമണത്തില്‍ പ്രമോദിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന കോട്ടായി സജിത് (38), ഹരിദാസ് (47) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ മാഹി ഗവ. ആശുപത്രിയില്‍ ചികി ല്‍സ തേടി.
ടിപി കേസില്‍ പ്രധാന സാക്ഷിയായിരുന്നു പ്രമോദ്. ഇന്നലെ അര്‍ധരാത്രിയോടെ ഒഞ്ചിയം മലോല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിനു സമീപമാണു സംഭവം. ക്ഷേത്രത്തിനടുത്ത കാളംകൂടത്ത് മനോജന്‍ എന്ന ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനുനേരെ സംഘം അക്രമം നടത്തിയിരുന്നു. ഇവിടെനിന്നുള്ള സ്ത്രീകളുടെ നിലവിളികേട്ട് ഓടിയെത്തിയതാണ് പ്രമോദും സുഹൃത്തുക്കളും. ഇതിനിടയിലാണ് ടിപി കേസില്‍ സാക്ഷിപറഞ്ഞ ആളാണെന്നു പറഞ്ഞ് പ്രമോദിനെ അക്രമിച്ചത്. ടിപി കേസില്‍ സാക്ഷി പറഞ്ഞതിന്റെ പേരില്‍ പ്രമോദിനു നേരെ പലപ്പോഴായി ഭീഷണി ഉണ്ടായിരുന്നു. അക്രമം തടയുമ്പോഴാണ് മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റത്. പരിക്കേറ്റവരെ ചോമ്പാല പോലിസാണ് ആശുപത്രിയിലേക്കു മാറ്റിയത്. അക്രമത്തെ തുടര്‍ന്ന് സ്ഥലത്ത് ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഒഞ്ചിയത്തും പരിസരങ്ങളിലും ആര്‍എംപി പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം അക്രമങ്ങള്‍ നടന്നിട്ടും പോലിസ് ഇടപെടാത്തതാണ് സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ആര്‍എംപി നേതൃത്വം ആരോപിച്ചു.
Next Story

RELATED STORIES

Share it