ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ നാലംഗ സംഘം പിടിയിലായെന്ന് സൂചന
BY Sumeera SMR27 Oct 2015 4:29 AM GMT
Sumeera SMR27 Oct 2015 4:29 AM GMT
കായംകുളം: പോലിസിന്റെ വിവിധ തസ്തികകളികല് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ നാലംഗ സംഘം പിടിയിലായെന്ന് സൂചന.
ആലപ്പുഴ- കൊല്ലം - എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള യുവാക്കളില്‍ നിന്നും യവതികളില് നിന്നും ലക്ഷങ്ങളാണ് തട്ടിയെടുത്തത്. പല്ലന സ്വദേശിയായ യുവതിയാണ് സംഘത്തിന്റെ പ്രധാന കണ്ണി. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവരുടെ ബന്ധുക്കളെയാണ് ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 92 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.
രമേശ് ചെന്നിത്തലയുടെ ഭാര്യബന്ധു എന്നനിലയിലാണ് യുവാക്കളെയും യുവതികളെയും സമീപിച്ച് തട്ടിപ്പ് നടത്തിയത്. 75000 മുതല്‍ 300000 രൂപ വരെ ഓരോരുത്തരുടെ കൈയില്‍നിന്നു വാങ്ങിയെന്നാണ് സൂചന. തട്ടിപ്പിന് ഇരയായവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ മുദ്രകളടങ്ങിയ പേപ്പറുകളാണ് സംഘത്തിലെ യുവതി നല്‍കിയിരുന്നത്.
ഇതുകൂടാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്കൊണ്ടുപോയി മെഡിക്കല്‍ പരിശോധനയും നടത്തിയിരുന്നു. പോലിസില്‍ ഡ്രൈവര്‍, കോണ്‍സ്റ്റബിള്‍ എന്നീ തസ്തികളിലേക്കാണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. പോലിസില്‍ പരാതി നല്കിയ യുവതീ യുവാക്കളെ വിളിച്ച് വധഭീഷണി മുഴക്കിയതായും സൂചന. സംഭവത്തില്‍ പോലിസിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടോഎന്നും അനേ്വഷിക്കുന്നുണ്ട്.
ആലപ്പുഴ- കൊല്ലം - എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള യുവാക്കളില്‍ നിന്നും യവതികളില് നിന്നും ലക്ഷങ്ങളാണ് തട്ടിയെടുത്തത്. പല്ലന സ്വദേശിയായ യുവതിയാണ് സംഘത്തിന്റെ പ്രധാന കണ്ണി. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവരുടെ ബന്ധുക്കളെയാണ് ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 92 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.
രമേശ് ചെന്നിത്തലയുടെ ഭാര്യബന്ധു എന്നനിലയിലാണ് യുവാക്കളെയും യുവതികളെയും സമീപിച്ച് തട്ടിപ്പ് നടത്തിയത്. 75000 മുതല്‍ 300000 രൂപ വരെ ഓരോരുത്തരുടെ കൈയില്‍നിന്നു വാങ്ങിയെന്നാണ് സൂചന. തട്ടിപ്പിന് ഇരയായവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ മുദ്രകളടങ്ങിയ പേപ്പറുകളാണ് സംഘത്തിലെ യുവതി നല്‍കിയിരുന്നത്.
ഇതുകൂടാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്കൊണ്ടുപോയി മെഡിക്കല്‍ പരിശോധനയും നടത്തിയിരുന്നു. പോലിസില്‍ ഡ്രൈവര്‍, കോണ്‍സ്റ്റബിള്‍ എന്നീ തസ്തികളിലേക്കാണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. പോലിസില്‍ പരാതി നല്കിയ യുവതീ യുവാക്കളെ വിളിച്ച് വധഭീഷണി മുഴക്കിയതായും സൂചന. സംഭവത്തില്‍ പോലിസിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടോഎന്നും അനേ്വഷിക്കുന്നുണ്ട്.
Next Story
RELATED STORIES
ഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT