ജൈവകീട നിയന്ത്രണ സംവിധാനം ട്രൈക്കോ കാര്‍ഡ് പദ്ധതി പാളുന്നു
BY Sumeera SMR15 Feb 2016 5:17 AM GMT
Sumeera SMR15 Feb 2016 5:17 AM GMT
ചാവക്കാട്: കൃഷി വകുപ്പ് സംസ്ഥാനത്തെ വിവിധ കൃഷിയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജൈവകീട നിയന്ത്രണ സംവിധാനമായ ട്രൈക്കോ കാര്‍ഡ് പദ്ധതി പാളുന്നു.
പദ്ധതി നടപ്പാക്കുന്ന കൃഷിയിടങ്ങളില്‍ കീടങ്ങളെ ചെറുക്കുന്നതിനാവശ്യമായ ട്രൈക്കോ കാര്‍ഡ് സ്ഥാപിക്കാന്‍ വൈകിയതും ഏകീകൃത നടീല്‍ സമ്പ്രദായം നിലവിലില്ലാത്തതുമാണ് പദ്ധതിയുടെ പരാജയകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതേ കുറിച്ചു കര്‍ഷകരില്‍ വേണ്ടത്ര ബോധവല്‍ക്കരണം നടത്താന്‍ കഴിയാത്തതും പദ്ധതിയെ പരാജയത്തിലേക്ക് നയിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ ജൈവ കടനിയന്ത്രണ വിഭാഗം വികസിപ്പിച്ചെടുത്ത ട്രൈകോ കാര്‍ഡ് തേനീച്ച വിഭാഗത്തില്‍പ്പെട്ട ജാപോണി 20, കിലോണിസ് എന്നിവയുടെ ട്രൈക്കോഗ്രാം, കോര്‍സിയ എന്ന ശാസ്ത്രീയ നാമത്തില്പ്പെടുന്ന പ്രാണികളുടെ മുട്ടകള്‍ എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഒരു കാര്‍ഡിന് 30 രൂപയാണ് വില.
നെല്‍കൃഷിയെ നശിപ്പിക്കുന്ന തണ്ടുതുരപ്പന്‍പ്പുഴു, ഇലചുരുട്ടിപ്പുഴു എന്നവയുടെ മുട്ടകള്‍ നശിപ്പിക്കുകയും പ്രകൃതിയോടിണങ്ങുന്നതുമായ ട്രൈക്കോ കാര്‍ഡ് സംസ്ഥാനത്തെ വിവിധ നെല്‍കൃഷിയിടങ്ങളില്‍ ഇപ്പോഴും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഒരേക്കര്‍ കൃഷിയിടത്തില്‍ രണ്ടു കാര്‍ഡുകള്‍ ഇരുപതോളം കഷണങ്ങളാക്കി ഡിസ്പോസിബിള്‍ ഗഌസിനുള്ളില് കെട്ടിത്തൂക്കി നെല്‍പ്പാടങ്ങളില്‍ സ്ഥാപിക്കുകയാണ് ചെയ്യുക.
ഒരു ദിവസം കൊണ്ടു വിരിയുന്ന പ്രാണികള്‍ കൃഷിക്കു ദോഷം ചെയ്യുന്ന കീടങ്ങളെ നശിപ്പിക്കും. കാര്‍ഡ് സ്ഥാപിച്ച നിരവധി കൃഷിയിടങ്ങളില്‍ സംവിധാനം വന്‍ വിജയമായിട്ടും പദ്ധതി വൈകിപ്പിക്കാന്‍ കീടനാശിനി വിതരണക്കാര്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്ന കൃഷിയിടങ്ങളില്‍ കീടങ്ങളെ ചെറുക്കുന്നതിനാവശ്യമായ ട്രൈക്കോ കാര്‍ഡ് സ്ഥാപിക്കാന്‍ വൈകിയതും ഏകീകൃത നടീല്‍ സമ്പ്രദായം നിലവിലില്ലാത്തതുമാണ് പദ്ധതിയുടെ പരാജയകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതേ കുറിച്ചു കര്‍ഷകരില്‍ വേണ്ടത്ര ബോധവല്‍ക്കരണം നടത്താന്‍ കഴിയാത്തതും പദ്ധതിയെ പരാജയത്തിലേക്ക് നയിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ ജൈവ കടനിയന്ത്രണ വിഭാഗം വികസിപ്പിച്ചെടുത്ത ട്രൈകോ കാര്‍ഡ് തേനീച്ച വിഭാഗത്തില്‍പ്പെട്ട ജാപോണി 20, കിലോണിസ് എന്നിവയുടെ ട്രൈക്കോഗ്രാം, കോര്‍സിയ എന്ന ശാസ്ത്രീയ നാമത്തില്പ്പെടുന്ന പ്രാണികളുടെ മുട്ടകള്‍ എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഒരു കാര്‍ഡിന് 30 രൂപയാണ് വില.
നെല്‍കൃഷിയെ നശിപ്പിക്കുന്ന തണ്ടുതുരപ്പന്‍പ്പുഴു, ഇലചുരുട്ടിപ്പുഴു എന്നവയുടെ മുട്ടകള്‍ നശിപ്പിക്കുകയും പ്രകൃതിയോടിണങ്ങുന്നതുമായ ട്രൈക്കോ കാര്‍ഡ് സംസ്ഥാനത്തെ വിവിധ നെല്‍കൃഷിയിടങ്ങളില്‍ ഇപ്പോഴും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഒരേക്കര്‍ കൃഷിയിടത്തില്‍ രണ്ടു കാര്‍ഡുകള്‍ ഇരുപതോളം കഷണങ്ങളാക്കി ഡിസ്പോസിബിള്‍ ഗഌസിനുള്ളില് കെട്ടിത്തൂക്കി നെല്‍പ്പാടങ്ങളില്‍ സ്ഥാപിക്കുകയാണ് ചെയ്യുക.
ഒരു ദിവസം കൊണ്ടു വിരിയുന്ന പ്രാണികള്‍ കൃഷിക്കു ദോഷം ചെയ്യുന്ന കീടങ്ങളെ നശിപ്പിക്കും. കാര്‍ഡ് സ്ഥാപിച്ച നിരവധി കൃഷിയിടങ്ങളില്‍ സംവിധാനം വന്‍ വിജയമായിട്ടും പദ്ധതി വൈകിപ്പിക്കാന്‍ കീടനാശിനി വിതരണക്കാര്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT