ജൈറ്റക്സില്‍ ഇന്ത്യയില്‍ നിന്നും ഇരുനൂറോളം കമ്പനികള്‍
BY shinila shins8 Oct 2017 4:45 PM GMT
X
shinila shins8 Oct 2017 4:45 PM GMT
[caption id="attachment_287124" align="aligncenter" width="400"] ഇന്ത്യന്‍ പവലിയന് ഉല്‍ഘാടനം ചെയ്യുന്നു[/caption]
ദുബയ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിവര സാങ്കേതിക വിദ്യ പ്രദര്‍ശനമായ ജൈറ്റക്സില്‍ പങ്കെടുക്കാനായി ഇരുനൂറോളം സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം ദുബയിലെത്തിയിരിക്കുന്നത്. ഇന്ത്യന്‍ പവലയിന് ദുബയ് ഇന്ത്യന്‍ കോണ്‍സുലര്‍ വിപിനാണ് ഇന്നലെ ഉല്‍ഘാടനം ചെയ്തത്. ചടങ്ങില്‍ ദുബയ് കസ്റ്റംസ് ഡയറക്ടര്‍ യാക്കൂബ് അല്‍ അലി, ദുബയ് മുനിസിപ്പാലിറ്റി കസ്റ്റമര്‍ കെയര്‍ വിഭാഗം ഡയറക്ടര്‍ ജമാല്‍ അല്‍ ഹാഷിമി, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ എക്സികൂട്ടീവ് ഡയറക്ടര്‍ ഡി.കെ. സറീന്, ജോ. ഡയറക്ടര്‍മാരായ ഗുര്‍മീത് സിംഗ്, വികാസ് ഗുപ്ത എന്നിവരും സംബന്ധിച്ചു. കേരളം, കര്‍ണ്ണാടക, ആന്ധ്ര പ്രദേശ്. തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് വിവര സാങ്കേതിക വിദ്യ സംരഭങ്ങള്‍ ഏറ്റവും കൂടുതല്‍ വികസിച്ചിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന പിന്തുണ കാരണമാണ് തെക്കന്‍ സംസ്ഥാനങ്ങള്‍ ഐ.ടി മേഖലയില്‍ മുന്നിലെത്താന്‍ കാരണമായതെന്നും അവര്‍ വ്യക്തമാക്കി. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് കൂടുതലായി ഇന്ത്യയില്‍ നിന്നും പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
[caption id="attachment_287125" align="alignleft" width="400"] കേരള പവലിയന് ഋഷികേഷ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു[/caption]
കേരളത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവര സാങ്കേതിക രംഗത്തെ വിവിധ വികസന പദ്ധതികള്‍ പൂര്‍ത്തികരിച്ചാല്‍ 5 വര്‍ഷത്തിനകം 1 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ കാരണമാകുമെന്ന് ടെക്നോ പാര്‍ക്ക് സി.ഇ.ഒ. ഋഷികേഷ് നായര്‍ പറഞ്ഞു. ദുബയില്‍ നടക്കുന്ന വിവര സാങ്കേതികാ വിദ്യ പ്രദര്‍ശനമായ ജൈറ്റക്സില്‍ പങ്കെടുക്കാന്‍ വേണ്ടി കേരളത്തില്‍ നിന്നു ഇരുപതോളം സ്ഥാപനങ്ങളെത്തി. ടെക്നോ പാര്‍ക്ക് നാലാം ഘട്ടവും ഇന്‍ഫോ പാര്‍ക്ക് രണ്ടാം ഘട്ട വികസനവുമാണ് നടക്കുന്നത്. ഒരു കോടി ച.അടി വിസ്തീര്‍ണ്ണമാണ് 5 വര്‍ഷത്തിനകം ഐ.ടി മേഖല വികസിപ്പിക്കുന്നത്. കോഴിക്കോട്ടുള്ള സൈബര്‍ പാര്‍ക്കിന്റെ അവസാന പണികളാണ് ഇപ്പോള്‍ നടക്കുന്നത്. അമേരിക്കയിലുള്ള സാമ്പത്തിക പ്രതിസന്ധി കാരണം കേരളം യൂറോപ്പ്, ഗള്‍ഫ് ആസ്ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാരമാണ് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ജൈറ്റക്സില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വ്യാപാരം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. മൊബൈല്‍ ആപ്പ് സൈബര്‍ സെക്യൂരിറ്റി സോഫ്റ്റ്വെയറുകള് എന്നിവക്കാണ് ഏറ്റവും കൂടുതല്‍ വ്യാപാര സാധ്യതയുള്ളത്. ലേബര്‍ സെക്യൂരിറ്റി എന്നത് വലിയ വെല്ലുവിളിയതന്നെയാണന്നും ധനകാര്യ സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ ഏറ്റവും ഭീഷണി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുബയ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിവര സാങ്കേതിക വിദ്യ പ്രദര്‍ശനമായ ജൈറ്റക്സില്‍ പങ്കെടുക്കാനായി ഇരുനൂറോളം സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം ദുബയിലെത്തിയിരിക്കുന്നത്. ഇന്ത്യന്‍ പവലയിന് ദുബയ് ഇന്ത്യന്‍ കോണ്‍സുലര്‍ വിപിനാണ് ഇന്നലെ ഉല്‍ഘാടനം ചെയ്തത്. ചടങ്ങില്‍ ദുബയ് കസ്റ്റംസ് ഡയറക്ടര്‍ യാക്കൂബ് അല്‍ അലി, ദുബയ് മുനിസിപ്പാലിറ്റി കസ്റ്റമര്‍ കെയര്‍ വിഭാഗം ഡയറക്ടര്‍ ജമാല്‍ അല്‍ ഹാഷിമി, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ എക്സികൂട്ടീവ് ഡയറക്ടര്‍ ഡി.കെ. സറീന്, ജോ. ഡയറക്ടര്‍മാരായ ഗുര്‍മീത് സിംഗ്, വികാസ് ഗുപ്ത എന്നിവരും സംബന്ധിച്ചു. കേരളം, കര്‍ണ്ണാടക, ആന്ധ്ര പ്രദേശ്. തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് വിവര സാങ്കേതിക വിദ്യ സംരഭങ്ങള്‍ ഏറ്റവും കൂടുതല്‍ വികസിച്ചിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന പിന്തുണ കാരണമാണ് തെക്കന്‍ സംസ്ഥാനങ്ങള്‍ ഐ.ടി മേഖലയില്‍ മുന്നിലെത്താന്‍ കാരണമായതെന്നും അവര്‍ വ്യക്തമാക്കി. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് കൂടുതലായി ഇന്ത്യയില്‍ നിന്നും പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
[caption id="attachment_287125" align="alignleft" width="400"] കേരള പവലിയന് ഋഷികേഷ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു[/caption]
കേരളത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവര സാങ്കേതിക രംഗത്തെ വിവിധ വികസന പദ്ധതികള്‍ പൂര്‍ത്തികരിച്ചാല്‍ 5 വര്‍ഷത്തിനകം 1 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ കാരണമാകുമെന്ന് ടെക്നോ പാര്‍ക്ക് സി.ഇ.ഒ. ഋഷികേഷ് നായര്‍ പറഞ്ഞു. ദുബയില്‍ നടക്കുന്ന വിവര സാങ്കേതികാ വിദ്യ പ്രദര്‍ശനമായ ജൈറ്റക്സില്‍ പങ്കെടുക്കാന്‍ വേണ്ടി കേരളത്തില്‍ നിന്നു ഇരുപതോളം സ്ഥാപനങ്ങളെത്തി. ടെക്നോ പാര്‍ക്ക് നാലാം ഘട്ടവും ഇന്‍ഫോ പാര്‍ക്ക് രണ്ടാം ഘട്ട വികസനവുമാണ് നടക്കുന്നത്. ഒരു കോടി ച.അടി വിസ്തീര്‍ണ്ണമാണ് 5 വര്‍ഷത്തിനകം ഐ.ടി മേഖല വികസിപ്പിക്കുന്നത്. കോഴിക്കോട്ടുള്ള സൈബര്‍ പാര്‍ക്കിന്റെ അവസാന പണികളാണ് ഇപ്പോള്‍ നടക്കുന്നത്. അമേരിക്കയിലുള്ള സാമ്പത്തിക പ്രതിസന്ധി കാരണം കേരളം യൂറോപ്പ്, ഗള്‍ഫ് ആസ്ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാരമാണ് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ജൈറ്റക്സില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വ്യാപാരം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. മൊബൈല്‍ ആപ്പ് സൈബര്‍ സെക്യൂരിറ്റി സോഫ്റ്റ്വെയറുകള് എന്നിവക്കാണ് ഏറ്റവും കൂടുതല്‍ വ്യാപാര സാധ്യതയുള്ളത്. ലേബര്‍ സെക്യൂരിറ്റി എന്നത് വലിയ വെല്ലുവിളിയതന്നെയാണന്നും ധനകാര്യ സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ ഏറ്റവും ഭീഷണി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT