ജെസ്നയെ മലപ്പുറത്ത് കണ്ടു
BY sruthi srt22 Jun 2018 4:07 AM GMT
X
sruthi srt22 Jun 2018 4:07 AM GMT
മലപ്പുറം: ജെസ്ന മരിയ ജെയിംസിനെ മലപ്പുറത്ത് കണ്ടതായി റിപോര്‍ട്ട്.മലപ്പുറം കോട്ടക്കുന്ന് പാര്‍ക്കില്‍ മെയ് മൂന്നിന് രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജെസ്നയെ കണ്ടതായാണ് വിവരം. രണ്ട് വലിയ ബാഗുകളും ഇവരുടെ കൈവശമുണ്ടായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും പാര്‍ക്കിലെ ജീവനക്കാരും കോട്ടക്കുന്നില്‍ അന്നു പരിപാടിക്കെത്തിയ സാമൂഹികപ്രവര്‍ത്തകനും പോലിസിനെ അറിയിച്ചിട്ടുണ്ട്.ഇനി പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചായിരിക്കും പോലിസിന്റെ തുടര്‍ അന്വേഷണം നടക്കുക.
അതിനിടെ, ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുണ്ടക്കയം ഏന്തയാറില്‍ പിതാവ് ജെയിംസ് ജോസഫ് നിര്‍മിക്കുന്ന കെട്ടിടത്തില്‍ പരിശോധന നടത്തി. ഏന്തയാറിലെ ഒരു സ്കൂളിലെ കുട്ടിക്ക് വീട് വച്ചുകൊടുക്കുന്നതിന്റെ നിര്‍മാണക്കരാര്‍ ജെസ്നയുടെ പിതാവിന്റെ നിര്‍മാണക്കമ്പനിക്കാണ്. ഇത്തരമൊരു സംശയം ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണസംഘം ദൃശ്യം സിനിമയ്ക്കു സമാനമായ പരിശോധന നടത്തിയത്. എന്നാല്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് പോലിസ് പറയുന്നത്. ജനുവരിയില്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്ന സ്ഥലത്താണ് പരിശോധന നടത്തിയത്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും അപര്യാപ്തത മൂലമാണ് നിര്‍മാണം പൂര്‍ത്തീകരിക്കാതിരുന്നതെന്നാണ് വിവരം. ജെസ്നയുടെ തിരോധാനത്തില്‍ സംശയനിവാരണത്തിന് വീട്ടുകാരെ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തുകയാണ്. അതിനിടെ, ജെസ്നയുടെ മൊബൈല്‍ ഫോണിലെ നശിപ്പിക്കപ്പെട്ട വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തു. കാണാതായ മാര്‍ച്ച് 22ന് തലേദിവസം ജെസ്ന ആണ്‍സുഹൃത്തിന് അയച്ച സന്ദേശവും വീണ്ടെടുത്തവയില്‍ പെടുന്നു. താന്‍ മരിക്കാന്‍ പോവുന്നു എന്നതായിരുന്നു അവസാന സന്ദേശം. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സൈബര്‍ സെല്‍ വിശദമായി പരിശോധിച്ചുവരുകയാണെന്ന് അന്വേഷണച്ചുമതലയുള്ള പത്തനംതിട്ട എസ്പി ടി നാരായണന് അറിയിച്ചു. ആവശ്യമെങ്കില്‍ ജെസ്നയുടെ പിതാവിനെയും സഹോദരനെയും വീണ്ടും ചോദ്യം ചെയ്യുമെന്നും എസ്പി വ്യക്തമാക്കി. അതേസമയം, പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ജെസ്നയുടെ പിതാവ് ജെയിംസ് രംഗത്തെത്തി. പോലിസ് ഊഹാപോഹങ്ങള്‍ക്കു പിന്നാലെ പോവുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
അതിനിടെ, ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുണ്ടക്കയം ഏന്തയാറില്‍ പിതാവ് ജെയിംസ് ജോസഫ് നിര്‍മിക്കുന്ന കെട്ടിടത്തില്‍ പരിശോധന നടത്തി. ഏന്തയാറിലെ ഒരു സ്കൂളിലെ കുട്ടിക്ക് വീട് വച്ചുകൊടുക്കുന്നതിന്റെ നിര്‍മാണക്കരാര്‍ ജെസ്നയുടെ പിതാവിന്റെ നിര്‍മാണക്കമ്പനിക്കാണ്. ഇത്തരമൊരു സംശയം ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണസംഘം ദൃശ്യം സിനിമയ്ക്കു സമാനമായ പരിശോധന നടത്തിയത്. എന്നാല്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് പോലിസ് പറയുന്നത്. ജനുവരിയില്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്ന സ്ഥലത്താണ് പരിശോധന നടത്തിയത്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും അപര്യാപ്തത മൂലമാണ് നിര്‍മാണം പൂര്‍ത്തീകരിക്കാതിരുന്നതെന്നാണ് വിവരം. ജെസ്നയുടെ തിരോധാനത്തില്‍ സംശയനിവാരണത്തിന് വീട്ടുകാരെ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തുകയാണ്. അതിനിടെ, ജെസ്നയുടെ മൊബൈല്‍ ഫോണിലെ നശിപ്പിക്കപ്പെട്ട വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തു. കാണാതായ മാര്‍ച്ച് 22ന് തലേദിവസം ജെസ്ന ആണ്‍സുഹൃത്തിന് അയച്ച സന്ദേശവും വീണ്ടെടുത്തവയില്‍ പെടുന്നു. താന്‍ മരിക്കാന്‍ പോവുന്നു എന്നതായിരുന്നു അവസാന സന്ദേശം. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സൈബര്‍ സെല്‍ വിശദമായി പരിശോധിച്ചുവരുകയാണെന്ന് അന്വേഷണച്ചുമതലയുള്ള പത്തനംതിട്ട എസ്പി ടി നാരായണന് അറിയിച്ചു. ആവശ്യമെങ്കില്‍ ജെസ്നയുടെ പിതാവിനെയും സഹോദരനെയും വീണ്ടും ചോദ്യം ചെയ്യുമെന്നും എസ്പി വ്യക്തമാക്കി. അതേസമയം, പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ജെസ്നയുടെ പിതാവ് ജെയിംസ് രംഗത്തെത്തി. പോലിസ് ഊഹാപോഹങ്ങള്‍ക്കു പിന്നാലെ പോവുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT