Flash News

ജെയ്റ്റ്‌ലിക്കെതിരേ വീണ്ടും അഴിമതി ആരോപണവുമായി കീര്‍ത്തി ആസാദ്

ജെയ്റ്റ്‌ലിക്കെതിരേ വീണ്ടും അഴിമതി ആരോപണവുമായി കീര്‍ത്തി ആസാദ്
X
kirti

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ അഴിമതി ആരോപണവുമായി ബിജെപിയില്‍ നിന്നും പുറത്താക്കിയ എം പി കീര്‍ത്തി ആസാദ്. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയം നിര്‍മ്മാണത്തിന് 58 കോടി രൂപ ചെലവായിട്ടുണ്ടെന്നും എന്നാല്‍ 25 കോടിയുടെ കണക്കുമാത്രമാണ് കാണിച്ചെതെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. ഡിഡിസിഎയുമായി ബന്ധപ്പെട്ട എല്ലാ അഴിമതികളുടെയും രേഖകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരിട്ട് നല്‍കും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്‍ അഴിമതിക്കെതിരായ പോരാട്ടം തുടരും-അദ്ദേഹം പറഞ്ഞു. ജെയ്റ്റ്‌ലിക്കെതിരേ അഴിമതി ആരോപണം പുറത്ത് കൊണ്ടുവന്നതിന്റെ പേരിലാണ് കീര്‍ത്തി ആസാദിനെ താല്‍ക്കാലികമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
അതിനിടെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ കീര്‍ത്തി ആസാദിനും അരവിന്ദ് കെജരിവാളിനുമെതിരേ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു.
Next Story

RELATED STORIES

Share it