ജെബി ആഞ്ഞടിക്കുന്നു; ജപ്പാനില്‍ 10 ദശലക്ഷം പേരെ മാറ്റി
BY kasim kzm5 Sep 2018 1:37 AM GMT
kasim kzm5 Sep 2018 1:37 AM GMT
ടോക്കിയോ: 10 ദശലക്ഷം ആളുകളെ മാറ്റിത്താമസിപ്പിക്കാന്‍ ഇടയായ ജെബി കൊടുങ്കാറ്റ് ജപ്പാനില്‍ 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റെന്ന് കാലാവസ്ഥാ കേന്ദ്രം. 175 കി.മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന കാറ്റും തുടര്‍ന്നുണ്ടായ മഴയും കാരണം വന്‍ നാശമാണ് ജപ്പാന്റെ പശ്ചിമമേഖലയില്‍ ഉണ്ടായിട്ടുള്ളത്. ഇതുവരെ രണ്ടുപേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. കൊടുങ്കാറ്റ് മുന്നറിയിപ്പില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. അതേസമയം, പസഫിക് കടലിലേക്ക് വ്യാപിക്കുന്ന കാറ്റിന്റെ ശക്തി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാറ്റിനെയും മഴയെയും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ജപ്പാനിലെ പ്രധാന ദ്വീപുകളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപോര്‍ട്ടുകളുണ്ട്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഭീമന് തിരമാലകള്‍ തീരത്തേക്ക് ആഞ്ഞടിച്ചതാണ് മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ദ്വീപുകളില്‍ നാശനഷ്ടമുണ്ടാക്കാനിടയാക്കിയത്. ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകളും നിരവധി ട്രെയിന്‍, ബോട്ട് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT