Flash News

ജുമാമസ്ജിദ് വളപ്പില്‍ അതിക്രമിച്ച് കയറി സംഘര്‍ഷത്തിന് ശ്രമിച്ച കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ അറസ്റ്റില്‍

ജുമാമസ്ജിദ് വളപ്പില്‍ അതിക്രമിച്ച് കയറി സംഘര്‍ഷത്തിന് ശ്രമിച്ച കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ അറസ്റ്റില്‍
X


കാസര്‍കോട്: മീപ്പുഗിരി രിഫായിയ്യ ജുമാമസ്ജിദ് വളപ്പില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി അതിക്രമിച്ചുകയറി ഫഌക്‌സ് ബോര്‍ഡും കൊടിയും നശിപ്പിക്കുകയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. അണങ്കൂര്‍ ജെപി കോളനിയിലെ അക്ഷയ് എന്ന മുന്ന (25), ചാല, പാറക്കട്ട, നുള്ളിപ്പാടി എന്നിവിടങ്ങളിലെ താമസക്കാരായ പ്രായപൂര്‍ത്തിയാവാത്ത മൂന്നുപേര്‍ എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ കാസര്‍കോട് എസ്‌ഐ പി അജിത്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മനപൂര്‍വം സാമുദായിക കലാപമുണ്ടാക്കാനുള്ള ശ്രമം, ആരാധനാലയങ്ങള്‍ മനഃപൂര്‍വ്വം അക്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. പള്ളി കോംപൗണ്ടിലെ ഫഌക്‌സ് ബോര്‍ഡ്, കോടി എന്നിവ നശിപ്പിക്കുന്ന ദൃശ്യം പള്ളിയില്‍ സ്ഥാപിച്ച സിസിടിവി കാമറകളില്‍ പതിഞ്ഞിരുന്നു. പുലര്‍ച്ചെ പ്രാര്‍ത്ഥനയ്‌ക്കെത്തിയവരാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നാലംഗ സംഘം പള്ളിയുടെ കോംപൗണ്ടില്‍ കയറുന്നതും ഫഌക്‌സും കോടിയും നശിപ്പിക്കുന്നതും തെളിഞ്ഞു. തുടര്‍ന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ കാസര്‍കോട് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് നഗരത്തിലെ വസ്ത്രക്കട ജീവനക്കാരനായിരുന്ന സാബിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അക്ഷയ്.
Next Story

RELATED STORIES

Share it