ജുനൈദ് വധക്കേസ് വിചാരണ ഹൈക്കോടതി തടഞ്ഞു

ന്യൂഡല്‍ഹി: മതവിദ്യാര്‍ഥിയായിരുന്ന ജുനൈദ് ഖാന്‍ (16) ട്രെയിനില്‍വച്ചു കൊലചെയ്യപ്പെട്ട കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ പഞ്ചാബ്-ഹരിയാനാ ഹൈക്കോടതി റദ്ദാക്കി. ഹരിയാനയിലെ ഫരീദാബാദ് ജില്ലാ കോടതിയില്‍ നടന്നുവരുന്ന വിചാരണാ നടപടികളാണ് ജസ്റ്റിസുമാരായ മഹേഷ് ഗ്രോവര്‍, രാജ് ശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. കേസ് അടുത്തമാസം 11നു വീണ്ടും പരിഗണിക്കും. അതുവരെയാണു വിചാരണാ നടപടികള്‍ റദ്ദാക്കിയിരിക്കുന്നത്.
കേസില്‍ ഹരിയാന സര്‍ക്കാരിനും സിബിഐക്കും ഹൈക്കോടതി നോട്ടീസയച്ചു. ജുനൈദിന്റെ കൊലപാതകം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കഴിഞ്ഞമാസം 27നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ജുനൈദിന്റെ കുടുംബം ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു.
Next Story

RELATED STORIES

Share it